ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ
കൊച്ചി: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
സത്യം കണ്ടെത്തുന്നതിനുള്ള ഏത് അന്വേഷണത്തോടും ദേവസ്വം ബോർഡ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ വ്യക്തികളുടേതല്ല, മറിച്ച് സിസ്റ്റത്തിന്റെ പരാജയമാണ് എന്നാണ് തന്റെ നിലപാടെന്ന് ജയകുമാർ പറഞ്ഞു.
ഇത്തരമൊരു സാഹചര്യം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി നിർദേശപ്രകാരം നടക്കുന്ന അന്വേഷണമായതിനാൽ ഇതുസംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തില്ലെന്നും, എന്നാൽ അന്വേഷണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങൾ അകറ്റാൻ ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ശബരിമലയിൽ പരിശോധന നടത്തുന്നതിനായി എസ്‌ഐടി സംഘം സന്നിധാനത്തേക്ക് തിരിച്ചിട്ടുണ്ട്.
വിദഗ്ധ സംഘം പമ്പയിൽ നിന്ന് യാത്ര ആരംഭിച്ചുവെന്നും, ഒരു സംഘം ഇതിനകം തന്നെ സന്നിധാനത്ത് എത്തിയതായും വിവരമുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി എസ്പി ശശിധരനും സന്നിധാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
English Summary
Travancore Devaswom Board President K. Jayakumar has stated that the board will fully cooperate with the Enforcement Directorate in the Sabarimala gold smuggling case. He said the alleged irregularities point to systemic failures rather than individual wrongdoing and assured corrective measures to prevent recurrence. Meanwhile, a Special Investigation Team has proceeded to Sabarimala to conduct inspections following court directives.
sabarimala-gold-smuggling-ed-probe-devaswom-board-cooperation
Sabarimala, Gold Smuggling Case, ED Investigation, Travancore Devaswom Board, Kerala News, Temple Administration, SIT Probe









