തെലങ്കാന: റെസ്റ്റോറന്റിലെ ചട്ണിയിൽ നിന്ന് മുടി ലഭിച്ചതിനെ തുടർന്ന് 5,000 രൂപ പിഴ ഈടാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. തെലങ്കാനയിലെ എഎസ് റാവു നഗറില്‍ സ്ഥിതി ചെയ്യുന്ന ജനപ്രിയ റെസ്റ്റോറന്റായ ‘ചട്ണീസി’ലായിരുന്നു സംഭവം. ശ്രീഖണ്ഡേ ഉമേഷ് കുമാര്‍ എന്ന ഉപഭോക്താവാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.(Restaurant fined rs 5000 for find hair in chutney)
‘ഇസിഐഎല്ലിലെ രാധികയ്ക്കടുത്തുള്ള എ എസ് റാവു നഗറിലെ ‘ചട്‌ണീസി’ലെ ചട്ണിയില്‍ ഒരു മുടി കണ്ടെത്തി. ഇത് ചട്ണീസ് മാനേജറുടെ ശ്രദ്ധയില്‍പ്പെടുത്തി, അദ്ദേഹം അത് കൊണ്ട് പോവുകയും ആ ഭക്ഷണത്തിന് പകരം ഒരു പുതിയ ഭക്ഷണം നല്‍കുകയും ചെയ്തു. എന്നിരുന്നാലും, അതൊരു അസുഖകരമായ അനുഭവമായിരുന്നു.’ എക്‌സിൽ പങ്കുവെച്ച കുറിപ്പിനൊപ്പം ശ്രീഖണ്ഡേ ഉമേഷ് കുമാര്‍ ഭക്ഷണത്തിന്റെ ബില്ലും മറ്റ് ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇഡ്ഡലി, ദോശ, മിനറല്‍ വാട്ടര്‍, തുടങ്ങിയവയാണ് അദ്ദേഹം വാങ്ങിച്ചത്. ബില്‍ത്തുക 522 രൂപ’, എന്നാണ് കുറിപ്പ്.
പോസ്റ്റ് വൈറലായതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സെക്ഷന്‍ 674 പ്രകാരം റസ്റ്റോറന്റിന് 5,000 രൂപ പിഴ ചുമത്തുകയായിരുന്നു.
Read Also: സിറ്റ് ഔട്ടിൽ കളിച്ചുകൊണ്ടിരുന്ന പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശികൾ പിടിയിൽ
Read Also: ഈ പൈനാപ്പിളിന് മധുരമാണെങ്കിലും വില കേൾക്കുമ്പോൾ നാവൊന്നു പൊള്ളും; ഒരെണ്ണത്തിന് 33,000 രൂപ