ബ്രിട്ടണിലെ മുതിർന്നവർ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിലെ കൗതുകമുണർത്തുന്ന കണക്കുകൾ പുറത്തുവന്നു.
വാർഷിക ടച്ച് പോയന്റ്‌സ് നടത്തിയ സർവേയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ശരാശരി ഒരു വ്യക്തി ഏകദേശം 7.5 മണിക്കൂറാണ് എല്ലാത്തരം സ്‌ക്രീനുകളും കാണുന്നതിനായി ചിലവഴിക്കുന്നത് എന്നാണു കണ്ടെത്തൽ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രാക്ടീഷണേഴ്സ് ഇൻ അഡ്വർടൈസിംഗ് (ഐപിഎ) പ്രസിദ്ധീകരിച്ച ഗവേഷണം, 15 വയസ്സിനു മുകളിലുള്ളവർ മൊബൈൽ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഗെയിം കൺസോളുകൾ,
ടിവി കാണൽ എന്നിവയുൾപ്പെടെ സ്‌ക്രീൻ അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഒരു ദിവസം ശരാശരി 7.5 മണിക്കൂർ ചെലവഴിക്കുന്നുവെന്ന് വിലയിരുത്തുന്നു. ഒരു ദശാബ്ദം മുമ്പ് ഇത് 6.5 മണിക്കൂറായിരുന്നു.
കഴിഞ്ഞ ദശകത്തിൽ മൊബൈൽ ഫോൺ ഉപയോഗത്തിലുണ്ടായ ക്രമാനുഗതമായ വർധനവാണ് ഈ നിർണായക ഘട്ടത്തിലേക്ക് നയിച്ചത്.
ഇത് ഒരു ദിവസം ഒരു മണിക്കൂർ 17 മിനിറ്റിൽ നിന്ന് ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ചതായി റിപ്പോർട്ട് പറയുന്നു.
മീഡിയ ഉപഭോഗത്തിന്റെ പരിണാമത്തിൽ ഈ ഡേറ്റ ഒരു നാഴികക്കല്ലാണ് എന്ന് 2005 മുതൽ ടച്ച്‌പോയിന്റ്‌സ് സർവേ നടത്തുന്ന ഐപിഎയിലെ ഡെപ്യൂട്ടി റിസർച്ച് ഡയറക്ടർ ഡാൻ ഫ്ലിൻ പറഞ്ഞു.
ടിവി കാണുന്നവരുടെ എണ്ണം വൈകുന്നേരങ്ങളിലാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്, അതേസമയം കമ്പ്യൂട്ടർ ഉപയോഗം പകൽ സമയങ്ങളിലാണ്.