വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കാവുന്നതാണെന്ന് അടുത്തിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന കൂളിംഗ് ഫിലിമാണ് ഉപയോഗിക്കേണ്ടതെന്നും കോടതി നിഷ്കര്‍ഷിച്ചിരുന്നു.Recently the High Court has clarified that cooling film can be used in vehicles
ഈ ഉത്തരവില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാര്‍ട്മെന്റ്.
കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രാവര്‍ത്തികമാക്കാന്‍ ട്രാൻസ്‌പോർട്ട് കമ്മീഷണര്‍ ഡിപ്പാര്‍ട്മെന്റില്‍ നിന്ന് ഇനി പ്രത്യേക ഉത്തരവ് തേടേണ്ട ആവശ്യമില്ല. അതേസമയം, കൂളിംഗ് ഫിലിം സംബന്ധിച്ച സുതാര്യതാ മാനദണ്ഡങ്ങൾ പാലിക്കാന്‍ വാഹന ഉടമകള്‍ ശ്രദ്ധിക്കേണ്ടതാണ്.
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കും
ഹൈക്കോടതി വിധി അനുസരിച്ച്, വാഹനങ്ങളില്‍ കൂളിംഗ് ഫിലിമുകൾ മുൻവശത്തും പിൻവശത്തും പതിപ്പിക്കാവുന്നതാണ്.
വാഹനത്തിന്റെ മുൻ, പിൻ ചില്ലുകളിൽ 70 ശതമാനം, വശങ്ങളിൽ 50 ശതമാനം എന്നിങ്ങനെ പ്രകാശം കടന്നുപോകുന്ന തരത്തിൽ കൂളിങ് ഫിലിം ഒട്ടിക്കാമെന്നാണ് ഹൈക്കോടതി വിധി. വാഹനത്തിന്റെ ഉൾവശം കാണാത്തതരത്തിൽ ഫിലിം ഒട്ടിച്ചാൽ ഇനിയും പിടി വീഴും. അനുവദനീയമായ കൂളിങ് ഫിലിമുകൾ ബി.എസ്.ഐ, ഐ.എസ്.ഐ. മുദ്രകളോടെയാണ് വരുന്നത്. ക്യു.ആർ. കോഡുകളും നൽകുന്നുണ്ട്. ഇത് സ്കാൻ ചെയ്താൽ ട്രാൻസ്പാരൻസി ശതമാനവും ഗുണനിലവാര വിവരങ്ങളും മനസ്സിലാക്കാം.
മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾ പാലിച്ച് കൂളിങ് ഫിലിം (സൺ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്ന് കഴിഞ്ഞ ദിവസമാണ് കേരളാ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന്റെ പേരിൽ വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കിയിരുന്നു. മോട്ടോർ വാഹനങ്ങളിൽ ‘സേഫ്റ്റി ഗ്ലേസിങ്’ ചില്ലുകൾ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്ന് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച് ബി.എസ്.എസ്. നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തിൽപ്പെടുന്നതെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. വാഹന ഉടമയ്ക്കെതിരേ ഉൾപ്പെടെ മോട്ടോർ വാഹനവകുപ്പ് നൽകിയ നോട്ടീസും മറ്റും റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചട്ടങ്ങളിൽ നിഷ്കർഷിക്കുന്ന സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഉത്തരവിൽ പറയുന്നു. മുന്നിലേയും പിന്നിലേയും ഗ്ലാസുകളിൽ 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്. സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാക്കൾക്ക് മാത്രമല്ല, വാഹന ഉടമകൾക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്
എന്നിരുന്നാലും, വാഹനത്തിന്റെ അകംഭാഗത്തെ ദൃശ്യപരതയെ ഫിലിം തടസ്സപ്പെടുത്തുകയാണെങ്കിൽ, നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എല്ലാ കൂളിംഗ് ഫിലിമുകളും ബി.എസ്.ഐ, ഐ.എസ്.ഐ മുദ്രകളുളളതാണെന്ന് ഉറപ്പാക്കണം. ഫിലിമുകളില്‍ ക്യു.ആര്‍ കോഡുകൾ ഉണ്ടായിരിക്കണം.
ഫിലിമിന്റെ സുതാര്യതയുടെ ശതമാനവും ഗുണനിലവാരവും പരിശോധിച്ചുറപ്പിക്കുന്നതിന് ഉപയോക്താക്കൾക്ക് ഈ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ സാധിക്കും.
ഉപകരണങ്ങള്‍ വാങ്ങി
കൂളിംഗ് ഫിലിമുകളുടെ ഗുണനിലവാരവും സുതാര്യതയും പരിശോധിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഡിവൈസുകള്‍ വാങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള നൂറ് ഉപകരണങ്ങളാണ് ഇതിനകം വാങ്ങിയിട്ടുളളത്. അവ കേരളത്തിലുടനീളമുളള ആര്‍.ടി.ഒ ഓഫീസുകളില്‍ എത്തിക്കുന്നതാണ്.
നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന കൂളിംഗ് ഫിലിമുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനോ പിഴ ചുമത്താനോ അധികാരികൾക്ക് നിയമപരമായ അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിർദ്ദിഷ്ട സുതാര്യത മാനദണ്ഡങ്ങൾ പാലിക്കുന്ന ‘സേഫ്റ്റി ഗ്ലേസിംഗ്’ വാഹനങ്ങളിൽ സ്ഥാപിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്നും കോടതി അറിയിച്ചിരുന്നു.