ആലപ്പുഴ: ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന് പറയും. 15 എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതക കേസിലെ പ്രതികൾ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാകും വിധി പറയുക. 2021 ഡിസംബറിലാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകം നടന്നത്.
വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുമ്പിന്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടിരുന്നു. പിറ്റേന്ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. നിലവിൽ മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികള്‍ തടവിൽ കഴിയുന്നത്.
ഷാന്‍ വധക്കേസില്‍ 13 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. കേസ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.
Read Also: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: പൊതു അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍; റിസർവ് ബാങ്കിനും അവധി