ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ കർണാടക സ്വദേശി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശി ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ് മിർസയാണ് പിടിയിലായത്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലും പ്രതിയാണ് പിടിയിലായ ചോട്ടു. ഭീകരരുമായി ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഇയാൾ നേരത്തെ ജയിലിലായിരുന്നു. ജയിൽ മോചിതനായ ശേഷവും ഭീകരരുമായി ഗൂഢലോചന നടത്തിയതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

രാമേശ്വരം കഫേ സ്ഫോടനം; ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരുമായി ബന്ധമുള്ള. ഷോയിബ് അഹമ്മദ് മിർസ പിടിയിൽ
നാല് സംസ്ഥാനങ്ങളിൽ ശക്തമായ പരിശോധനകൾ എൻഐഎ സംഘം നടത്തിയിരുന്നു. കേസിൽ നേരത്തെ 4 പേർ പിടിയിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോട്ടുവിനെ പിടികൂടിയത്. സ്‌ഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ നിയന്ത്രിക്കുന്നത് വിദേശത്ത് നിന്നാണെന്ന് എൻഐഎ കണ്ടെത്തി 7ട്ടുണ്ട്. ഇതേത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ 11 ഇടങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയിരുന്നു.