‘ടോക്കൺ എടുത്തു, ഭക്ഷണം കിട്ടും മുൻപ് സ്‌ഫോടനം’; പണം തിരികെ നൽകണമെന്ന് കഫേ അധികൃതരോട് ഉപഭോക്താവ്

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. എന്നാൽ അതിനിടെ സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷിയും സംഭവസമയത്ത് കഫേയിലുണ്ടായിരുന്ന ഒരാളുടെ ചോദ്യമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ടോക്കണ്‍ എടുത്ത് ഭക്ഷണത്തിന് കാത്തിരിക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്നും മുന്‍കൂറായി നല്‍കിയ പണം തിരികെ ലഭിക്കുമോയെന്നാണ് ഉപഭോക്താവിന്റെ ചോദ്യം. മാധ്യമപ്രവര്‍ത്തകനായ സഞ്ജയ് രാജ് ആണ് ഉപഭോക്താവിന്റെ ആശങ്ക എക്‌സിലൂടെ പങ്കുവെച്ചത്.

സഞ്ജയ് രാജ് പറഞ്ഞത്: ‘ഞാന്‍ രാമേശ്വരം കഫേ സ്‌ഫോടനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ ഒരാളെ അഭിമുഖം ചെയ്തു. സംഭവ സമയത്ത് അദ്ദേഹം സ്ഥലത്തുണ്ടായിരുന്നെന്നും കൗണ്ടറില്‍ നിന്ന് ഭക്ഷണത്തിനുള്ള ടോക്കണ്‍ വാങ്ങുകയായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ഭക്ഷണം ലഭിക്കുന്നതിന് മുന്‍പ് കഫേയില്‍ സ്‌ഫോടനം നടന്നു. അഭിമുഖത്തിന് ശേഷം അദ്ദേഹം എന്നോട് അന്വേഷിച്ചത്, കഫേ അധികൃതര്‍ തന്റെ പണം തിരികെ നല്‍കുമോ എന്നാണ്.’

എക്‌സിലെ ഈ പോസ്റ്റില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ഇത്രയും ദാരുണമായ സംഭവം നടന്നിട്ട് ഭക്ഷണത്തിന്റെ പണം തിരികെ ചോദിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നുയെന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതേസമയം, കഴിക്കാന്‍ സാധിക്കാത്ത ഭക്ഷണത്തിന്റെ പണം തിരികെ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മറ്റൊരു വിഭാഗവും ചോദിക്കുന്നു.

അതേസമയം സ്ഫോടനത്തെ തുടർന്ന് ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ് രാമേശ്വരം കഫേ. ദക്ഷിണേന്ത്യന്‍ ഭക്ഷണപ്രിയരുടെ പ്രധാനകേന്ദ്രമാണിത്. ബംഗലുരു നഗരത്തിലെ ദോശപ്രേമികളുടെ ഒരു ഐക്കണ്‍ സ്‌പോട്ടായ ഇവിടെ പ്രതിമാസ വിറ്റുവരവ് 4.5 കോടി രൂപയാണ്. പ്രതിവര്‍ഷം ഏകദേശം 50 കോടി രൂപ. രാമേശ്വരം കഫേ ശൃംഖലയുടെ വിപണി മൂല്യം 18,800 കോടി രൂപയാണ്. ദിനംപ്രതി 7,500 ബില്ലുകള്‍ ആണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. രാവിലെ 6:30 ന് പ്രവർത്തനം ആരംഭിക്കുന്ന രാമേശ്വരം കഫേ രാത്രി ഏറെ വൈകിയാണ് അടക്കാറുള്ളത്. പാചക ലോകത്തെ സമഗ്ര സംഭവങ്ങൾക്ക് നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുമുണ്ട് രാമേശ്വരം കഫേ.

 

Read Also: ആർഎസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് നേതാവ് ദക്ഷിണാഫ്രിക്കയിൽ പിടിയിൽ; മുഹമ്മദ് ഗൗസ് നിയാസി ഇന്ത്യ തെരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

യു.കെ.യിൽ വിദ്യാർഥിയെ പീഡനത്തിനിരയാക്കി: അധ്യാപികയ്ക്ക് കിട്ടിയ ശിക്ഷ കഠിനം…!

യു.കെ.യിൽ കൗമാരക്കാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് ജീവപരന്ത്യം തടവ് ലഭിച്ചു....

പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ ഏറ്റുമുട്ടി

കണ്ണൂര്‍: ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂര്‍ പയ്യന്നൂര്‍ കോളജിലാണ്...

വ്‌ളോഗർ ജുനൈദിൻറെ അപകട മരണത്തിൽ ദുരൂഹത; ആരോപണവുമായി സംവിധായകൻ

ബൈക്ക് അപകടത്തിൽ മരിച്ച വ്‌ളോഗർ ജുനൈദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സംവിധായകൻ...

വ്‌ലോഗർ ജുനൈദിന്റെ മരണം; അസ്വാഭാവികത തള്ളി പൊലീസ്

മലപ്പുറം: മഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച വ്‌ലോഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് നേരെ കയ്യേറ്റ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി...

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടി: ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടിയപ്പോള്‍ ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!