‘ടോക്കൺ എടുത്തു, ഭക്ഷണം കിട്ടും മുൻപ് സ്‌ഫോടനം’; പണം തിരികെ നൽകണമെന്ന് കഫേ അധികൃതരോട് ഉപഭോക്താവ്

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. എന്നാൽ അതിനിടെ സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷിയും സംഭവസമയത്ത് കഫേയിലുണ്ടായിരുന്ന ഒരാളുടെ ചോദ്യമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ടോക്കണ്‍ എടുത്ത് ഭക്ഷണത്തിന് കാത്തിരിക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്നും മുന്‍കൂറായി നല്‍കിയ പണം തിരികെ ലഭിക്കുമോയെന്നാണ് ഉപഭോക്താവിന്റെ ചോദ്യം. മാധ്യമപ്രവര്‍ത്തകനായ സഞ്ജയ് രാജ് ആണ് ഉപഭോക്താവിന്റെ ആശങ്ക എക്‌സിലൂടെ പങ്കുവെച്ചത്.

സഞ്ജയ് രാജ് പറഞ്ഞത്: ‘ഞാന്‍ രാമേശ്വരം കഫേ സ്‌ഫോടനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ ഒരാളെ അഭിമുഖം ചെയ്തു. സംഭവ സമയത്ത് അദ്ദേഹം സ്ഥലത്തുണ്ടായിരുന്നെന്നും കൗണ്ടറില്‍ നിന്ന് ഭക്ഷണത്തിനുള്ള ടോക്കണ്‍ വാങ്ങുകയായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ഭക്ഷണം ലഭിക്കുന്നതിന് മുന്‍പ് കഫേയില്‍ സ്‌ഫോടനം നടന്നു. അഭിമുഖത്തിന് ശേഷം അദ്ദേഹം എന്നോട് അന്വേഷിച്ചത്, കഫേ അധികൃതര്‍ തന്റെ പണം തിരികെ നല്‍കുമോ എന്നാണ്.’

എക്‌സിലെ ഈ പോസ്റ്റില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ഇത്രയും ദാരുണമായ സംഭവം നടന്നിട്ട് ഭക്ഷണത്തിന്റെ പണം തിരികെ ചോദിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നുയെന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതേസമയം, കഴിക്കാന്‍ സാധിക്കാത്ത ഭക്ഷണത്തിന്റെ പണം തിരികെ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മറ്റൊരു വിഭാഗവും ചോദിക്കുന്നു.

അതേസമയം സ്ഫോടനത്തെ തുടർന്ന് ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ് രാമേശ്വരം കഫേ. ദക്ഷിണേന്ത്യന്‍ ഭക്ഷണപ്രിയരുടെ പ്രധാനകേന്ദ്രമാണിത്. ബംഗലുരു നഗരത്തിലെ ദോശപ്രേമികളുടെ ഒരു ഐക്കണ്‍ സ്‌പോട്ടായ ഇവിടെ പ്രതിമാസ വിറ്റുവരവ് 4.5 കോടി രൂപയാണ്. പ്രതിവര്‍ഷം ഏകദേശം 50 കോടി രൂപ. രാമേശ്വരം കഫേ ശൃംഖലയുടെ വിപണി മൂല്യം 18,800 കോടി രൂപയാണ്. ദിനംപ്രതി 7,500 ബില്ലുകള്‍ ആണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. രാവിലെ 6:30 ന് പ്രവർത്തനം ആരംഭിക്കുന്ന രാമേശ്വരം കഫേ രാത്രി ഏറെ വൈകിയാണ് അടക്കാറുള്ളത്. പാചക ലോകത്തെ സമഗ്ര സംഭവങ്ങൾക്ക് നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുമുണ്ട് രാമേശ്വരം കഫേ.

 

Read Also: ആർഎസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് നേതാവ് ദക്ഷിണാഫ്രിക്കയിൽ പിടിയിൽ; മുഹമ്മദ് ഗൗസ് നിയാസി ഇന്ത്യ തെരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img