ഇന്ത്യൻ സെലക്ടർമാർ ഇതൊന്നും കാണുന്നില്ലേ ? സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് സഞ്ജു സാംസണും സംഘവും അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ ലഖ്നൗ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യത്തിലെത്തി. സഞ്ജു സാംസൺ 71 റൺസെടുത്തു പുറത്താകാതെ നിന്നു.
താരങ്ങളുടെ പ്രകടനം ശരാശരിയിൽ ഒതുങ്ങിയപ്പോൾ ലഖ്നൗ സ്കോർ 200ന് താഴെ നിന്നു. തുടക്കം തകർച്ചയോടെയായിരുന്നു. 11 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. എങ്കിലും കെ എൽ രാഹുലും ദീപക് ഹൂഡയും ചേർന്ന് ലഖ്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും 115 റൺസ് കൂട്ടിച്ചേർത്തു. രാജസ്ഥാന്റെ മറുപടി ഗംഭീരമായിരുന്നു. ജോസ് ബട്ലർ-യശസ്വി ജയ്സ്വാൾ സഖ്യം ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. നാലാം വിക്കറ്റിൽ സഞ്ജു സാംസണും ധ്രുവ് ജുറേലും ഒന്നിച്ചതോടെ രാജസ്ഥാൻ സംഘം അനായാസം മുന്നേറി. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും 121 റൺസാണ് കൂട്ടിച്ചേർത്തത്. സീസണിൽ ആദ്യമായി ഫോമിലായ ധ്രുവ് ജുറേൽ 52 റൺസെടുത്തും സഞ്ജു സാംസൺ 71 റൺസെടുത്തും പുറത്താകാതെ നിന്നു. നിലവിൽ രാജസ്ഥാൻ റോയൽസ് ഒന്നാംസ്ഥാനത്ത് തുടരുകയാണ്.
read also: ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; നാലുപേർ കസ്റ്റഡിയിൽ