തൃശൂർ: ജില്ലയിൽ ലൈസൻസില്ലാതെ വിൽപന നടത്തിയിരുന്ന മരുന്ന് പിടികൂടി. പ്രോട്ടീൻ മാളിൽ നടത്തിയ റെയ്ഡിൽ നിന്നാണ് ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ ഇൻജക്ഷൻ പിടിച്ചത്. തൃശൂർ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെന്റും പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്. 210 ആംപ്യൂളാണ് പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.
ശാരീരിക ക്ഷമത വർധിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു പ്രോട്ടീൻ കടയിലെ അനധികൃത വിൽപന നടത്തിയത്. നേരത്തെ ഈ സ്ഥാപനം പാഴ്സൽ വഴി കഞ്ചാവ് കടത്തിയത് പിടികൂടിയിരുന്നു.
നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം; മാനഭംഗക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം
കൊച്ചി: യുവനടിയെ മാനഭംഗപ്പെടുത്തിയ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ പറഞ്ഞു. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാല ജാമ്യം നൽകിയത്. 50,000 രൂപയുടെ രണ്ടുപേരുടെ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്ക് മാറ്റി.
Read Also: പെരുമഴ തുടങ്ങി; പിന്നാലെ മഴക്കോട്ട് വിലപണിയിലും തിരക്കേറി; വില നൂറു രൂപ മുതൽ 3,000 രൂപവരെ
Read Also: വിമാന എൻജിനുള്ളിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
Read Also: പോലീസ് അക്കാദമിയിൽ ലൈംഗികാതിക്രമം; കമാൻഡന്റ് പ്രേമന് സസ്പെൻഷൻ