മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ കിരീടത്തിനരികെ നില്‍ക്കെ ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് പി വി സിന്ധു തോൽവി. ചൈനയുടെ വാങ് ഷിയോടാണ് സിന്ധു അടിയറവ് പറഞ്ഞത്. ലോക ഏഴാം നമ്പര്‍ താരവും നിലവിലെ ഏഷ്യന്‍ ചാമ്പ്യനുമാണ് വാങ് ഷി.
മൂന്ന് സെറ്റ് പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടി ഗംഭീരമായി തുടങ്ങിയ താരം പക്ഷേ രണ്ടും മൂന്നും സെറ്റുകളില്‍ തോല്‍വി വഴങ്ങിയാണ് വീണത്. സ്‌കോര്‍: 21-16, 5-21, 16-21. സെമിയില്‍ തായ്‌ലാന്‍ഡിന്റെ ബുസാനന്‍ ഒങ്ബാറംറുങ് ഫാനിനെ കീഴടക്കിയാണ് സിന്ധു കലാശപ്പോരിലെത്തിയത്. 88 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 13-21, 21-16, 21-12 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
പരിക്കിന് ശേഷം മടങ്ങിയെത്തിയ സിന്ധു ടൂർണമെന്റിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് സിന്ധു ലോക ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഇറങ്ങുന്നത്. 2022ല്‍ സിംഗപ്പൂര്‍ ഓപ്പണിലാണ് അവസാനമായി കിരീടം നേടിയത്. പാരിസ് ഒളിംപിക്സ് വരാനിരിക്കെയാണ് താരത്തിന്റെ നേട്ടമെന്നത് ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ കൂട്ടുകയാണ്.
Read More: 14 കാരനെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായി; ജാമ്യത്തിലിറങ്ങിയ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
Read More: ഈ സ്ത്രീകൾ ചരിത്രം രചിക്കുകയാണ്; കാനിലെ ഇന്ത്യൻ ജേതാക്കളെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി









