പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ
കൊല്ലം: പുനലൂരിൽ കൈകൊട്ടിക്കളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
കേസിൽ മകനും അമ്മയ്ക്കുമെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി.
ട്രൂപ്പിലൂടെ പരിചയം; പിന്നാലെ പീഡനം
കൈകൊട്ടിക്കളി സംഘത്തിൽ അംഗമായിരുന്ന പെൺകുട്ടിയെ പ്രതിയായ യുവാവ് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. സംഭവമുണ്ടായത് 2025 നവംബറിലാണെന്ന് പൊലീസ് പറയുന്നു.
സംഭവം പുറത്തറിയാതിരിക്കാൻ പ്രതിയുടെ അമ്മ കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായും കേസിൽ പറയുന്നു. ഇതിനെ തുടർന്നാണ് അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തത്.
സ്കൂൾ കൗൺസിലിങ്ങിലൂടെ സംഭവം പുറത്തായി
കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറത്തായത്.
തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു
പോക്‌സോ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ; പ്രതിക്കായി തിരച്ചിൽ ശക്തം
പോക്സോ നിയമം, ബാലാവകാശ നിയമം, പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
അമ്മയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രധാന പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
English Summary:
A minor assault case in Punalur, Kollam has led to the arrest of the accused’s mother after she allegedly threatened the victim’s family to keep the incident from being reported. The case came to light when concerns about the child’s behaviour prompted further inquiry and police intervention. Authorities then registered charges under serious provisions, including child protection laws. Meanwhile, police remanded the mother in custody and have intensified efforts to trace and arrest the main accused, who remains absconding.









