കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചു. മൂന്നു ദിവസത്തിനകം അടുത്ത ജാമ്യ അപേക്ഷ നൽകിയതിനാണ് കോടതി ശിക്ഷ വിധിച്ചത്.
ഇരുപത്തയ്യായിരം രൂപയാണ് പിഴ തുക. മൂന്നു ദിവസത്തിനകം ജാമ്യ അപേക്ഷ നൽകുന്ന പ്രതിക്ക് പിഴ അടക്കാൻ സാമ്പത്തികശേഷി ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ട്. അല്ലെങ്കിൽ മറ്റാരോ ജാമ്യാപേക്ഷ നൽകാൻ സഹായിക്കുന്നുണ്ട് എന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ മൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി .
മൊഴികളുടെ സര്‍ട്ടിഫൈയ്ഡ് പകര്‍പ്പ് അതിജീവിതക്ക് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് കോടതി നിര്‍ദേശം നല്‍കി. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹരജിയിലെ വിശദമായ വാദം കോടതി കേള്‍ക്കും.
കേസ് മെയ് 30ന് വീണ്ടും പരിഗണിക്കും.നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍, വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി ഹരജി നല്‍കിയിരുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി, ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ കോടതി ഉത്തരവിടണന്നും നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.