അതിജീവിതയും മഞ്ജു വാര്യരും ദിലീപും പറയുന്നു ഗൂഢാലോചനയുണ്ടെന്ന്; ഒന്നാം പ്രതിയും പറഞ്ഞു ക്വട്ടേഷനാണെന്ന്
നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സമഗ്രമായി അന്വേഷിക്കണമെന്ന് നടനും കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേം കുമാർ ആവശ്യപ്പെട്ടു.
അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് അവൾ തന്നെ പറയുന്ന സാഹചര്യത്തിൽ, സമൂഹത്തിന് നീതി ലഭിച്ചുവെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഎഫ്എഫ്‌കെ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രേം കുമാർ. കേസിന്റെ തുടക്കത്തിൽ തന്നെ മഞ്ജു വാര്യർ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിരുന്നു.
തുടർന്ന് പ്രോസിക്യൂഷനും ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലെത്തി. ഒന്നാം പ്രതി ആക്രമണം ഒരു ക്വട്ടേഷനാണെന്ന് വ്യക്തമാക്കിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതിജീവിതയും ഇത് ക്വട്ടേഷൻ ആക്രമണമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കേസിൽ കുറ്റവിമുക്തനായ ദിലീപും ഗൂഢാലോചന നടന്നതായി പറയുന്ന സാഹചര്യത്തിൽ, വിഷയത്തിൽ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്ന് പ്രേം കുമാർ പറഞ്ഞു.
ഗൂഢാലോചന ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആരാണ് നടത്തിയത്, ആരെ ലക്ഷ്യമിട്ടാണ്, എന്തിനാണ് നടത്തിയതെന്ന് വ്യക്തമാകണം.
എല്ലാവരും ഒരേ സ്വരത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറയുമ്പോൾ, കോടതിക്ക് മാത്രമാണ് അത് ബോധ്യമായില്ലെന്ന നിലപാട് സ്വീകരിക്കേണ്ടി വന്നത്.
ഗൂഢാലോചന നടത്തിയവർ ആരായാലും അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അത് നീതിന്യായ സംവിധാനത്തിലേക്കുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം വർധിപ്പിക്കുമെന്നും പ്രേം കുമാർ കൂട്ടിച്ചേർത്തു.
English Summary
Actor and former Kerala State Chalachitra Academy chairman Prem Kumar has demanded a thorough investigation into the alleged conspiracy behind the actress assault case. He stated that when the survivor herself claims she has not received justice, society cannot claim otherwise. Prem Kumar pointed out that the survivor, Manju Warrier, the prosecution, the prime accused, and even actor Dileep have all spoken about a conspiracy, making it essential to identify those responsible and bring them to justice.
prem-kumar-demands-probe-into-actress-assault-case-conspirac
Prem Kumar, Actress Assault Case, Conspiracy Allegation, Malayalam Cinema, Dileep, Manju Warrier, Survivor Statement, IFFK, Kerala News, Justice System









