കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ഗൂഢാലോചനയില്ല, പ്രശാന്തിനെ ഫോൺ വിളിച്ചിട്ടില്ല, അറിയില്ല ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രം; പി പി ദിവ്യ പൊലീസിനോട് പറഞ്ഞത്

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന്കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേസിലെ പ്രതിയുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകി. പ്രശാന്തുമായി ഫോൺവിളികളൊന്നും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ പറഞ്ഞു. ഇന്നലെ ദിവ്യയെ രണ്ടര മണിക്കൂർ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് മൊഴി.no evidence against Kannur ADM Naveen Babu regarding allegations of accepting bribes for issuing an NOC for a petrol pump

കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവത്തിന് പിന്നിലെ തെളിവുകളെക്കുറിച്ച് ദിവ്യ പൊലീസിന് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

അതേ സമയം, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയിരുന്നു. റവന്യൂ മന്ത്രിയാണ് റിപ്പോർട്ട് കൈമാറിയത്. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോർട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. അതേസമയം, തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള മൊഴിയിൽ ആവശ്യെമെങ്കിൽ കൂടുതൽ അന്വേഷണം നടക്കട്ടെ എന്നാണ് കളക്ടറുടെ നിലപാട്.

ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മൊഴിയെടുക്കണമെന്നും ബിനാമി ഇടപാടുകൾ, കളക്ടറുടെ മൊഴി തുടങ്ങി നിരവധി കാര്യങ്ങളിൽ ദിവ്യയിൽ നിന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കോടതിയെ അറിയിച്ചു. എന്നാൽ, കീഴടങ്ങിയ ദിവസം ദിവ്യയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് മുഹമ്മലി ഷഹർഷാദ് ഇന്നലെ അഞ്ച് മണി വരെ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം നാലു മണിയോടെ പൊലീസ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി വനിതാ ജയിലിലെത്തിച്ചു.

രാവിലെ 11 മണിയോടെയാണ് ജയിലിൽ നിന്ന് ദിവ്യയെ കോടതിയിലെത്തിച്ചത്. കാലത്ത് തന്നെ വൻ പൊലീസ് പട കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ആദ്യ കേസായി തന്നെ കസ്റ്റഡി അപേക്ഷ പരിഗണിച്ചു. രാവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് കസ്റ്റഡി ആവശ്യപ്പെടാൻ തീരുമാനിച്ചത്.

ദിവ്യയുടെ പുതിയെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്റെ കുടുംബം നേരത്തേ വ്യക്തമാക്കിയിരുന്നു. പൊലീസ് റിപ്പോർട്ട് കോടതിയിലെത്താനാണ് ചൊവ്വാഴ്ച വരെ അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച അഡ്വ.കെ.വിശ്വൻ തന്നെയാണ് പുതിയ ജാമ്യഹർജിയും സമർപ്പിച്ചത്.

ദിവ്യയെ രഹസ്യമായാണ് പൊലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. പുറത്തിറങ്ങിയ ദിവ്യയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും പ്രതികരിച്ചില്ല. പുഞ്ചിരിയോടെയാണ് ഇന്നലെയും ദിവ്യ പൊലീസിനൊപ്പം നടന്നത്. ചുരിദാറായിരുന്നു വേഷം.

എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവച്ചതോടെ സംസ്ഥാന കരിക്കുലം കോർ കമ്മിറ്റിയിൽ നിന്നും പി.പി ദിവ്യ പുറത്തായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് ദിവ്യ കോർ കമ്മിറ്റി അംഗമായത്. സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുന്നതിനാണ് കോർ കമ്മിറ്റി രൂപീകരിക്കുന്നത്. അത് പൂർത്തിയായിട്ടുണ്ട്. മറ്റു പ്രവർത്തനങ്ങൾ ചെയ്യുന്നത് വിദ്യാഭ്യാസമന്ത്രി അദ്ധ്യക്ഷനായ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയാണ്. സ്റ്റിയറിങ് കമ്മിറ്റിയിൽ ദിവ്യ അംഗമല്ലെന്നും മന്ത്രി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

മധ്യപ്രദേശിൽ എസ്ബിഐക്ക് ‘കൊച്ചി ബ്രാഞ്ച്’..!

മധ്യപ്രദേശിൽ എസ്ബിഐക്ക് 'കൊച്ചി ബ്രാഞ്ച്'..! കോട്ടയം: എസ്ബിഐയുടെ പേരിൽ മധ്യപ്രദേശിൽ വ്യാജബാങ്ക് നടത്തിവന്ന...

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക് മലപ്പുറം: സ്കൂൾ ഗ്രൗണ്ടിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക്...

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി...

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും മലപ്പുറം: മലപ്പുറം തിരൂരിൽ 9 മാസം...

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം !

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം LONDON: കാർ പാർക്കിംഗ് ഏരിയയിൽ...

ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി

ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി വാഷിങ്ടൻ:  ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല...

Related Articles

Popular Categories

spot_imgspot_img