അസമിലെ സാമൂഹിക പരിഷ്കർത്താവായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബടദ്രവ സത്ര ക്ഷേത്രം
സന്ദർശിയ്ക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്. രാഹുലിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് തടഞ്ഞു. നടപടിയിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ”ജനുവരി 11-ന് തന്നെ ബടദ്രാവ സത്രത്തിൽ നിന്നും ക്ഷണം ലഭിച്ചിരുന്നു. രാവിലെ ഏഴുമണിക്ക് വരണമെന്നാണ് ക്ഷേത്രഭാരവാഹികൾ പറഞ്ഞത്. എന്നാൽ മൂന്ന് മണിക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ഇന്നലെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് നടപടി” മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.
ക്ഷേത്രത്തിൽ പ്രാർത്ഥിക്കുക മാത്രമാണ് ലക്ഷ്യമെന്നു രാഹുൽ ഗാന്ധി പ്രതികരിച്ചു. ക്ഷേത്ര സന്ദർശനം വിലക്കുന്ന തരത്തിൽ താൻ എന്ത് കുറ്റമാണ് ചെയ്തത് എന്ന് അറിയില്ല എന്നും രാഹുൽ പറഞ്ഞു. ഇന്ന് ഒരാൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആവൂ എന്നും ആരൊക്കെ ക്ഷേത്രസന്ദർശനം നടത്തണമെന്ന് മോദി ആണ് തീരുമാനിക്കുന്നത് എന്നും രാഹുൽ മോദിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പറഞ്ഞു.
Also read: 10,000 സിസിടിവി, AI- ആന്റി മൈൻ ഡ്രോണുകൾ: പ്രാണപ്രതിഷ്‌ഠയുടെ വമ്പൻ സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ: