അന്‍സിലിനെ കൊന്നത് ‘പാരക്വറ്റ്’ നൽകി
കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലി(38) നെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരണം. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീന(30) കുറ്റം സമ്മതിച്ചു.
കേസിൽ പെൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തിയ പോലീസ് അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അൻസിലിന്റെ മരണത്തിന് പിന്നാലെ അഥീനയെ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അൻസിലിനെ ഒഴിവാക്കാനായി അഥീന ‘പാരക്വറ്റ്’ എന്ന കളനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് നിഗമനം. ചേലാടുള്ള ഒരു കടയിൽ നിന്നാണ് അഥീന ഈ കളനാശിനി വാങ്ങിയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇത് എന്തിൽ കലക്കിയാണ് അന്‍സിലിന് നൽകിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു.
അൻസിൽ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. ക്രിമിനൽ പശ്ചാത്തലം ഉള്ളതായും വിവരമുണ്ട്. യുവതിയുമായി തുടർച്ചയായ ബന്ധത്തിനിടയിൽ പലതവണ പിണക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ പരിഹരിച്ചിരുന്നുവെന്നാണ് വിവരം.
ചേലാട്ടെ യുവതിയുമായി കാലങ്ങളായി ബന്ധമുള്ള അൻസിൽ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് ഇവരുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. 29-ാം തീയതിയാണ് അൻസിൽ പെൺസുഹൃത്തിന്റെ വീട്ടിലെത്തുന്നത്.
30-ാം തീയതി പുലർച്ചെ നാലരയോടെയാണ് തന്റെയുള്ളിൽ വിഷം ചെന്നെന്ന കാര്യം അൻസിൽ തിരിച്ചറിയുന്നതും തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോയതും.
ആശുപത്രിയിലേക്ക് പോകുന്നവഴിയാണ്, പെൺസുഹൃത്ത് തനിക്ക് വിഷം തന്നതെന്ന് ഇയാൾ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞത്.
ഒരു മാസം മുൻപു മറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി അഥീനയെ മർദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ യുവാവ് അറസ്റ്റിലായിരുന്നു. ഇതിനെ ചൊല്ലിയും അൽസിലും അഥീനയും വഴക്കുണ്ടാക്കിയിരുന്നു എന്നാണ് വിവരം.
അതേസമയം കൊലപാതകത്തിൽ അഥീനയ്ക്കു പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോതമംഗലം എസ്എച്ച്ഒ പി.ടി.ബിജോയ് നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
അൻസിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ജോലിക്കു നിന്ന വീട്ടില്‍ കയറി ഭാര്യയെ കുത്തിക്കൊന്നു
കൊല്ലം: ഭാര്യയെ ജോലിക്കു നിന്ന വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനുവിനെയാണ് പോലീസ് പിടികൂടിയത്. കൊല്ലം അഞ്ചാലും മൂട്ടിലാണ് സംഭവം.
ജോലിക്ക് നിന്ന വീട്ടില്‍ കയറിയാണ് ഭാര്യ രേവതി(36) യെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കൊല്ലം അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷൻ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മൻസിലിൽ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം നടന്നത്.
ഷാനവാസ് മൻസിലിലുള്ള വയോധികനെ പരിചരിക്കുന്നതിനു വേണ്ടിയാണ് രേവതി ഈ വീട്ടിൽ ജോലിക്കു നിന്നിരുന്നത്.
ഇന്നലെ രാത്രിയോടെ വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ ഭർത്താവ് ജിനു ഭാര്യ രേവതിയുമായി വഴക്കുണ്ടാക്കുകയും കത്തി കൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു.
നിലവിളികേട്ട് ഒാടിക്കൂടിയവർ രേവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Summary: A shocking murder case in Kothamangalam: Police confirm the murder of 38-year-old Ansil from Melethumala, Mathirappally. The accused, a 30-year-old woman named Atheena from Malippara, confessed to the crime. The arrest has been officially recorded, and a case under murder charges has been registered.