web analytics

ചെന്താമര ആളെ കൊല്ലുന്നത് കണ്ട് പേടിച്ച് പനിപിടിച്ച ഒരാളുണ്ട്, കേസിലെ ദൃക്സാക്ഷി; പക്ഷെ പോലീസിൽ മൊഴി നൽകില്ല

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊലപാതകം നേരിൽക്കണ്ടെന്ന് സംശയിക്കപ്പെടുന്ന സാക്ഷിയുടെ മൊഴിയെടുക്കാനുള്ള കഠിനശ്രമത്തിൽ പോലീസ്. ഇയാളുടെ ദൃക്‌സാക്ഷിമൊഴി കേസിൽ നിർണായകമായിരിക്കെ പലവട്ടം പൊലീസ് ശ്രമിച്ചിട്ടും മൊഴി രേഖപ്പെടുത്താൻ ഇയാൾ തയ്യാറാകാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. വരുംദിവസങ്ങളിൽ ഇയാൾ മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. മൊഴി നൽകിയാൽ ഇയാൾ വീണ്ടും പുറത്തിറങ്ങിയാൽ തന്നെയും കൊന്നു കളയുമെന്ന പേടിയിലാണ് ദൃക്‌സാക്ഷി മൊഴി നൽകാൻ മടിക്കുന്നത്. എന്നാൽ സാക്ഷിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. കേസിൽ ദൃക്‌സാക്ഷിയില്ലെന്നും സംശയത്തിന്റെയും കേട്ടുകേൾവിയുടേയും മാത്രം അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് കോടതിക്ക് മുമ്പാകെ ജാമ്യാപേക്ഷയുമായി എത്തിയപ്പോൾ പ്രതി ചെന്താമര പറഞ്ഞത്.

എന്നാൽ കൊലപാതകം നേരിട്ടുകണ്ട ദൃക്‌സാക്ഷിയുടെ മൊഴി രേഖപ്പെടുത്താനായാൽ അത് ഏറെ നിർണ്ണായകമാകുന്ന കണ്ടെത്തലായി മാറും. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും കാണാതായ ആളുകളുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് ദൃക്‌സാക്ഷിയുടെ വിവരം കിട്ടിയത്. സംഭവത്തിന് ശേഷം ഇയാൾ നെല്ലിയാമ്പതിയിലേക്ക് പോയതായി കണ്ടെത്തി. തുടർന്നാണ് പോലീസ് ഇയാളെക്കുറിച്ച് അന്വേഷിച്ചതും ഇയാൾ രണ്ടുദിവസമായി പനി പിടിച്ചു കിടക്കുകയായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.

ചെന്താമര അയൽക്കാരായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുമ്പോൾ സമീപത്തെ പറമ്പിൽ ആടുമേയ്ക്കുകയായിരുന്നു ഇയാൾ. ലക്ഷ്മിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഇയാൾ കൊലപാതകം കണ്ട് ഞെട്ടി വീട്ടിലേക്ക് തിരികെ ഓടി പോയി. പിന്നീട് ജോലി സ്ഥലമായ നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. പിന്നെ ഇയാളെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടിയിൽ കൊലപാതകം നടന്നത്. കേസിൽ പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും സഹികെട്ട് വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നും താനിപ്പോൾ എവിടെയാണ് എന്ന് പോലും ഇയാൾക്ക് അറിയില്ലെന്നുമായിരുന്നു ചെന്താമരയുടെ ഭാര്യയുടെ മൊഴി. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ലെന്നുമാണ് അവർ ആലത്തൂർ സ്‌റ്റേഷനിൽ എത്തി മൊഴി നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയുടെ അറ്റുപോയ വിരലുകൾ വേസ്റ്റ് ബാസ്കറ്റിലിട്ട ‘വിദ്യാഭ്യാസ വിചക്ഷണർ’ക്കെതിരെ കേസ്!

ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയുടെ അറ്റുപോയ വിരലുകൾ വേസ്റ്റ് ബാസ്കറ്റിലിട്ട 'വിദ്യാഭ്യാസ വിചക്ഷണർ'ക്കെതിരെ...

ലോക്സഭയിൽ അവിശ്വാസ പ്രമേയം: മാർച്ച് 9-ന് വോട്ടെടുപ്പ്, ആകാംക്ഷയിൽ രാജ്യം

ന്യൂഡൽഹി: പാർലമെന്റിൽ വീണ്ടുമൊരു രാഷ്ട്രീയ യുദ്ധത്തിന് കാഹളം മുഴങ്ങുന്നു. ലോക്സഭാ സ്പീക്കർ...

വിടപറഞ്ഞത് അഞ്ചുപേർക്ക് പുതുജീവൻ നൽകി; കൊച്ചു മാലാഖയ്ക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രമൊഴി

പത്തനംതിട്ട: കേരളത്തിന്റെ കണ്ണീർക്കാഴ്ചയായി മാറിയ കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാം ഇനി...

ഗാനമേളയ്‌ക്കിടെ തുള്ളാൻ അനുവദിച്ചില്ല, ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു

ഗാനമേളയ്‌ക്കിടെ തുള്ളാൻ അനുവദിച്ചില്ല, ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു തിരുവനന്തപുരം: ഗാനമേളയ്ക്കിടെ...

ക്യാമ്പിൽ ഡി.ജെ. പാർട്ടി; പാട്ടിനിടയിൽ ആനക്കൊമ്പ് ‘മുക്കി’! കള്ളൻ കപ്പലിൽ തന്നെ!

ക്യാമ്പിൽ ഡി.ജെ. പാർട്ടി; പാട്ടിനിടയിൽ ആനക്കൊമ്പ് 'മുക്കി'! കള്ളൻ കപ്പലിൽ തന്നെ! തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img