ചെന്താമര ആളെ കൊല്ലുന്നത് കണ്ട് പേടിച്ച് പനിപിടിച്ച ഒരാളുണ്ട്, കേസിലെ ദൃക്സാക്ഷി; പക്ഷെ പോലീസിൽ മൊഴി നൽകില്ല

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊലപാതകം നേരിൽക്കണ്ടെന്ന് സംശയിക്കപ്പെടുന്ന സാക്ഷിയുടെ മൊഴിയെടുക്കാനുള്ള കഠിനശ്രമത്തിൽ പോലീസ്. ഇയാളുടെ ദൃക്‌സാക്ഷിമൊഴി കേസിൽ നിർണായകമായിരിക്കെ പലവട്ടം പൊലീസ് ശ്രമിച്ചിട്ടും മൊഴി രേഖപ്പെടുത്താൻ ഇയാൾ തയ്യാറാകാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. വരുംദിവസങ്ങളിൽ ഇയാൾ മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. മൊഴി നൽകിയാൽ ഇയാൾ വീണ്ടും പുറത്തിറങ്ങിയാൽ തന്നെയും കൊന്നു കളയുമെന്ന പേടിയിലാണ് ദൃക്‌സാക്ഷി മൊഴി നൽകാൻ മടിക്കുന്നത്. എന്നാൽ സാക്ഷിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. കേസിൽ ദൃക്‌സാക്ഷിയില്ലെന്നും സംശയത്തിന്റെയും കേട്ടുകേൾവിയുടേയും മാത്രം അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് കോടതിക്ക് മുമ്പാകെ ജാമ്യാപേക്ഷയുമായി എത്തിയപ്പോൾ പ്രതി ചെന്താമര പറഞ്ഞത്.

എന്നാൽ കൊലപാതകം നേരിട്ടുകണ്ട ദൃക്‌സാക്ഷിയുടെ മൊഴി രേഖപ്പെടുത്താനായാൽ അത് ഏറെ നിർണ്ണായകമാകുന്ന കണ്ടെത്തലായി മാറും. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും കാണാതായ ആളുകളുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് ദൃക്‌സാക്ഷിയുടെ വിവരം കിട്ടിയത്. സംഭവത്തിന് ശേഷം ഇയാൾ നെല്ലിയാമ്പതിയിലേക്ക് പോയതായി കണ്ടെത്തി. തുടർന്നാണ് പോലീസ് ഇയാളെക്കുറിച്ച് അന്വേഷിച്ചതും ഇയാൾ രണ്ടുദിവസമായി പനി പിടിച്ചു കിടക്കുകയായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.

ചെന്താമര അയൽക്കാരായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുമ്പോൾ സമീപത്തെ പറമ്പിൽ ആടുമേയ്ക്കുകയായിരുന്നു ഇയാൾ. ലക്ഷ്മിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഇയാൾ കൊലപാതകം കണ്ട് ഞെട്ടി വീട്ടിലേക്ക് തിരികെ ഓടി പോയി. പിന്നീട് ജോലി സ്ഥലമായ നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. പിന്നെ ഇയാളെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടിയിൽ കൊലപാതകം നടന്നത്. കേസിൽ പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും സഹികെട്ട് വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നും താനിപ്പോൾ എവിടെയാണ് എന്ന് പോലും ഇയാൾക്ക് അറിയില്ലെന്നുമായിരുന്നു ചെന്താമരയുടെ ഭാര്യയുടെ മൊഴി. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ലെന്നുമാണ് അവർ ആലത്തൂർ സ്‌റ്റേഷനിൽ എത്തി മൊഴി നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്രഷറി കടുത്ത പ്രതിസന്ധിയിൽ

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു

കൊച്ചി: സർക്കാർ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു.എറണാകുളം...

താനൂരിലെ പെൺകുട്ടികൾക്ക് പ്രാദേശിക സഹായം ലഭിച്ചു?; അന്വേഷണ സംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരില്‍ പെൺകുട്ടികൾ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം വീണ്ടും...

ആ പൂതി മനസിലിരിക്കട്ടെ; മീറ്റര്‍ ഇട്ടില്ലെങ്കിലും യാത്ര സൗജന്യമല്ല!

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്നെഴുതിയ സ്റ്റിക്കര്‍ പതിക്കാനുള്ള...

യാത്രയ്ക്കിടെ ഡ്രൈവർ കുഴഞ്ഞു വീണു; ബസ് ഇടിച്ചുകയറി ഒരു മരണം

കോട്ടയം: സ്വകാര്യ ബസ് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. കോട്ടയം ഇടമറ്റത്ത് വെച്ച്...

ഏകദിനത്തിൽ നിന്നു വിരമിക്കുമോ? മറുപടിയുമായി രോഹിത് ശർമ

ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം നേടിയ കിനു പിന്നാലെ പതിവ് ചോദ്യം...

മാർക്ക് കാർണി, ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമി

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി എത്തുന്നത് മാർക്ക് കാർണി. കാനഡയുടെ പുതിയ...

Related Articles

Popular Categories

spot_imgspot_img