ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ്. ജനിതകമായതും പാരിസ്ഥിതികവുമായ കാരണങ്ങളും ഉണ്ടെന്നു കരുതപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ യഥാർത്ഥ കാരണം ഇപ്പോളും വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഡിമെൻഷ്യ ഒരു ആഗോള പ്രശ്നമാണ്, ഇത് 55 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നു, അവരിൽ 60 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ താമസിക്കുന്നു. വരുന്ന 20 വർഷത്തിനുള്ളിൽ ഈ സംഖ്യ ഏകദേശം ഇരട്ടിയാകുമെന്നും 2030ൽ 82 ദശലക്ഷത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.
രോഗലക്ഷണങ്ങൾ
ഓർമക്കുറവ്
ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്,
സാധാരണ ചെയ്യാറുള്ള ദിനചര്യകൾ ചെയ്യാൻ പറ്റാതെ വരിക,
സ്ഥലകാല ബോധം നഷ്ട്ടപ്പെടുക ,
സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ കഴിയാതെ വരിക
ആലോചിച്ചു കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവുകൾ നഷ്ടപ്പെടുക
സാധനങ്ങൾ എവിടെങ്കിലും വെച്ച് മറക്കുക
ഒരു കാര്യത്തിലും താല്പര്യം ഇല്ലാതെ ആവുക. തുടങ്ങിയവയാണ്.
അൽഷിമേഴ്സ് രോഗവും സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 438 ആളുകളുടെ ഭക്ഷണ ശീലങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ബോണ്ട് സർവകലാശാലയിലെ ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാംസം, സോസേജുകൾ, ഹാം, പിസ്സ, ഹാംബർഗറുകൾ എന്നിവ സ്ഥിരമായി കഴിക്കുന്നവരിലാണ് പഠനം നടത്തിയത്. ഓറഞ്ച്, സ്‌ട്രോബെറി, അവോക്കാഡോ, കാപ്‌സിക്കം, കുക്കുമ്പർ, കാരറ്റ്, കാബേജ്, ചീര തുടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നവരേക്കാളും മേല്പറഞ്ഞവർക്ക് അൽഷിമേഴ്‌സ് സാധ്യത കൂടുന്നതായി പഠനം കണ്ടെത്തി.
“ജങ്ക് അല്ലെങ്കിൽ സംസ്‌കരിച്ച ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇലക്കറികൾ, ജൈവ ഭക്ഷണങ്ങൾ അല്ലെങ്കിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ് . ഇത്തരം ഭക്ഷണ ശീലങ്ങൾ തലച്ചോറിൻ്റെ ആരോഗ്യത്തെ ബാധിക്കുകയും രക്തക്കുഴലുകളുടെ പ്രശ്നങ്ങൾക്കും അമിതവണ്ണത്തിനും കാരണമാകുകയും ചെയ്യുന്നു, ഇത് അൽഷിമേഴ്‌സ് സുസാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്നു”. ഗവേഷകർ പറയുന്നു.
Read Also: മരുഭൂമിയിലെ സ്വപ്‌നം ‘ സഞ്ചാരികൾക്കായി മരുഭൂമിയിലൂടെ ആഡംബര ട്രെയിൻ ഓടിയ്ക്കാൻ സൗദി