ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു
ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാനുമായുള്ള ചര്‍ച്ചാ അവകാശവാദം തള്ളപ്പെട്ടതോടെ ആഗോള എണ്ണവില വീണ്ടും കുതിച്ചുയർന്നു. ബ്രെന്‍ഡ് ക്രൂഡ് വില വീണ്ടും 100 ഡോളറിന് മുകളിൽ എത്തിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ ആഗോള എണ്ണവിലയിൽ വീണ്ടും വലിയ ഉയർച്ച. ഇറാനുമായി ചര്‍ച്ച നടത്തി യുദ്ധം അവസാനിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ നിഷേധിച്ചതോടെയാണ് എണ്ണവില വീണ്ടും കുതിച്ചുയർന്നത്.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എണ്ണവിലയിൽ 15 ശതമാനം ഇടിവ് രേഖപ്പെടുത്തി, ബാരലിന് 100 ഡോളറിന് താഴെയെത്തിയിരുന്നു. എന്നാൽ ഇറാൻ ഈ അവകാശവാദം തള്ളിയതോടെ സംഘർഷം ഉടൻ അവസാനിക്കില്ലെന്ന ആശങ്ക വിപണിയിൽ ശക്തമായി. ഇതാണ് വില വീണ്ടും ഉയരാൻ കാരണമായത്.
നിലവിൽ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻറ് ക്രൂഡ് വില ബാരലിന് 103 ഡോളറിന് മുകളിലാണ്.
ഇന്നലെ ട്രംപ് പശ്ചിമേഷ്യയിലെ സംഘർഷം ശമിപ്പിക്കാൻ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ വൈദ്യുത നിലയങ്ങൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് ഒഴിവാക്കാൻ ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.
ഇറാനുമായി ഫലപ്രദമായ ചര്‍ച്ചകൾ ആരംഭിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നുവെങ്കിലും, ഇത് ഇറാൻ തള്ളിയതോടെ ഇന്ധന പ്രതിസന്ധി തുടരാനുള്ള സാധ്യതയാണ് ഉയരുന്നത്.
English Summary
Global oil prices surged again after Iran rejected US President Donald Trump’s claim about holding talks to end the conflict. Prices had dropped by 15% following Trump’s statement but rebounded as tensions remain unresolved. Brent crude has now crossed $103 per barrel, raising concerns about prolonged fuel instability.









