ഇരുവിരൽ പരിശോധനപോലെ ഇതും; ഉമ്മവച്ചു, കെട്ടിപ്പിടിച്ചു എന്നൊക്കെയുള്ള പരാതികളിൽ പോലും കുട്ടികളുടെ സ്വകാര്യഭാഗത്ത് പരിശോധന…നിർണായക ഇടപെടലുമായി ഹൈക്കോടതി

കുട്ടികൾക്കെതിരായ ലൈംഗീക കുറ്റകൃത്യങ്ങൾ ഏത് ആരോപിക്കപ്പെട്ടാലും നിർബന്ധിതമായി നടത്തുന്ന സ്വകാര്യഭാഗത്തെ പരിശോധനക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

കേസിൻ്റെ സ്വഭാവം നോക്കിവേണം ഇക്കാര്യം തീരുമാനിക്കാനെന്ന് കോടതി പറഞ്ഞു. ഉമ്മവച്ചു, കെട്ടിപ്പിടിച്ചു എന്നൊക്കെയുള്ള പരാതികളിൽ പോലും സ്വകാര്യഭാഗത്ത് പരിശോധന നടത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഇത് കുഞ്ഞുങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ്, സുന്ദർ മോഹൻ എന്നിവരടങ്ങുന്ന ഹൈക്കോടതി ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ബലാൽസംഗ ഇരകളിൽ തെളിവെടുപ്പിൻ്റെ ഭാഗമായി നടത്തിയിരുന്ന ഇരുവിരൽ പരിശോധന (Two Finger test) അവസാനിപ്പിച്ചത് 2022 ഒക്ടോബറിൽ സുപ്രീംകോടതിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ഹിമ കോഹ്‍ലിയും ഉൾപ്പെട്ട ബെഞ്ചായിരുന്നു.

സുപ്രീം കോടതിയോളം വരില്ലെങ്കിലും ഭരണഘടനാ സ്ഥാപനമെന്ന നിലക്ക് ഹൈക്കോടതിയുടെ പുതിയ ഉത്തരവും രാജ്യത്തെ അന്വേഷണ ഏജൻസികൾക്ക് ബാധകമാണ്. ബലാൽസംഗം (Penetrative Sexual assault) എന്ന് പരാതി വരുന്ന കേസിലല്ലാതെ സ്വകാര്യഭാഗത്തെ പരിശോധന കൊണ്ടെന്ത് കാര്യമാണുള്ളതെന്ന് കോടതി ചോദിക്കുന്നു.

പോക്സോ നിയമത്തിലെ സെക്ഷൻ 3,5 എന്നിവ ചുമത്തപ്പെടുന്ന കേസുകളിൽ മാത്രം അത്തരം പരിശോധന വേണ്ടിവരും. അല്ലാത്തവയിൽ അത് വേണ്ടിവരാറില്ല. ഒരു തെളിവും കണ്ടെത്താനില്ലെന്ന് നല്ല ധാരണയുളളപ്പോൾ, അത്തരം പരിശോധനയും സാംപിൾ ശേഖരണവുമൊക്കെ ഒഴിവാക്കേണ്ടതാണെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ഇത്തരം പരിശോധനക്ക് സമ്പൂർണ നിരോധനമല്ല വിധികൊണ്ട് ഉദ്ദേശിക്കുന്നത് എന്നും കോടതി പറഞ്ഞു. കുട്ടി ഉന്നയിക്കുന്ന പരാതിയിൽ, പരുക്കുകൾ ഉണ്ടെങ്കിൽ അവയുടെയും സ്വഭാവം പരിഗണിച്ച് ഡോക്ടർമാരാണ് പരിശോധനയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. പോക്സോ നിയമത്തിൻ്റെ പരിധിയിൽ വരുന്ന ഏത് അതിക്രമത്തിനും സ്വകാര്യഭാഗങ്ങളിലെ പരിശോധന നിർബന്ധമാണ് എന്നാണ് പോക്സോ സെക്ഷൻ 27പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറിന്...

കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട്...

അച്ഛന്റെ കയ്യിൽ നിന്ന് വീണ കുട്ടി മരിച്ചു

അച്ഛന്റെ കയ്യിൽ നിന്ന് വീണ കുട്ടി മരിച്ചു തിരുവനന്തപുരം: പിതാവിന്‍റെ കയ്യിൽ നിന്ന്...

അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ !

അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ IRELAND: അയർലണ്ടിലെ ആ മഹാഭാഗ്യവാനെ...

മധ്യപ്രദേശിൽ എസ്ബിഐക്ക് ‘കൊച്ചി ബ്രാഞ്ച്’..!

മധ്യപ്രദേശിൽ എസ്ബിഐക്ക് 'കൊച്ചി ബ്രാഞ്ച്'..! കോട്ടയം: എസ്ബിഐയുടെ പേരിൽ മധ്യപ്രദേശിൽ വ്യാജബാങ്ക് നടത്തിവന്ന...

Related Articles

Popular Categories

spot_imgspot_img