കൊച്ചി:സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളിൽ വിജിലന്‍സ് അന്വേഷണമെന്ന ഹർജികൾ തള്ളി കേരള ഹൈക്കോടതി. അന്തരിച്ച പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെയും മാത്യു കുഴൽനടൻ എംഎൽഎയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലൻസ് കോടതി പരാമർശം ഹൈക്കോടതി റദ്ദാക്കി.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇത് തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ ഹരജി.
നൽകാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്നാണ് മാത്യു കുഴൽനാടന്റെ ആവശ്യം. ഇക്കാര്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് എതിരെയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജികളാണ് തള്ളിയത്.
യു.കെയിൽ ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത്…! കാരണം….
വീട്ടുചെലവുകൾ ഉയർന്നതോടെ യു.കെ.യിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നതായി കണക്കുകൾ. മൊത്തം കുട്ടികളുടെ 31 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുറഞ്ഞ വരുമാനക്കാരുടെ വീട്ടിലെ കുട്ടികൾ പലരും ഏതെങ്കിലും രീതിയിൽ ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് പുറത്തുവിട്ട കണക്ക് പറയുന്നത്.
2021 മുതലാണ് ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെ വർധിച്ചത്. 2029 -30 ൽ 4.8 മില്യൺ കുട്ടികൾ ദാരിദ്രത്തിലാകുമെന്ന് ചൈൽഡ് പൊവർട്ടി ആക്ഷൻ ഗ്രൂപ്പും പറയുന്നു.
ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് കുട്ടികളുടെ ദാരിദ്ര്യം വർധിക്കാൻ കാരണമായത്. സൗജന്യ സ്‌കൂൾ ഭക്ഷണ അവകാശത്തിലൂടെയേ കുട്ടികളുടെ ദാരിദ്ര്യ നിരക്ക് കുറയ്ക്കാൻ കഴിയൂവെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ പറയുന്നു.