ഫുട്ബോൾ മൈതാനത്ത് നിന്ന് കുട്ടിയെ കൊണ്ടുപോയി ലൈംഗിക പീഡനം; 33കാരൻ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം അണ്ടൂർക്കോണത്ത് ഫുട്ബോൾ കളിക്കാനെത്തിയ ഒൻപത് വയസുകാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ 33കാരൻ പൊലീസ് പിടിയിലായി.
അണ്ടൂർക്കോണം പണിമൂല സ്വദേശി ഗോകുൽ (33) നെയാണ് പൊത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇറാൻ തെരുവുകളിൽ ചോരപ്പുഴ; ‘കൈവിട്ട കളി വേണ്ട’ എന്ന് ട്രംപ്; ഇറാനിലേക്ക് അമേരിക്കൻ സേന നീങ്ങുമോ?
തുടർച്ചയായ പീഡനവും ഭീഷണിയും
കുട്ടിയെ തുടർച്ചയായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി, സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.
പെരുമാറ്റ മാറ്റം പുറത്തുകൊണ്ടുവന്ന സത്യം
കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ അസാധാരണ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
സഹോദരന്റെ മൊഴി നിർണായകം
ഫുട്ബോൾ മൈതാനത്തിൽ നിന്ന് ഗോകുൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ സഹോദരനും പൊലീസിന് മൊഴി നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമായത്.
സർഗ്ഗാത്മകതയുടെ സംഗമം; അഹമ്മദാബാദ് ഫ്ലവർ ഷോയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി
പോക്സോ കേസ്; പ്രതി റിമാൻഡിൽ
പൊത്തൻകോട് പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
A 33-year-old man was arrested in Thiruvananthapuram for sexually abusing a nine-year-old boy who had come to play football. The accused allegedly took the child to a secluded place, repeatedly assaulted him, and threatened to kill him if he revealed the crime. The incident came to light after changes in the child’s behavior led to counseling. The police registered a POCSO case and remanded the accused to custody.









