web analytics

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; അടിതെറ്റി വീണത് 2 രണ്ട് വമ്പൻമാർ; ചരിത്രനേട്ടവുമായി ഓസ്ട്രിയ

ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോളില്‍ രണ്ടു വമ്പന്‍മാര്‍ക്കു അടിതെറ്റി. ഗ്രൂപ്പ് ഡിയില്‍ മുന്‍ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളിലൊന്നുമായ ഫ്രാന്‍സ് സമനിലയില്‍ കുരുങ്ങിയപ്പോള്‍ ശക്തരായ നെതര്‍ലാന്‍ഡ്‌സിനു ഞെട്ടിക്കുന്ന പരാജയം.Netherlands as France

നെതര്‍ലാന്‍ഡ്‌സിനെ ഓസ്ട്രിയ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഓസ്ട്രിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലേക്കു യോഗ്യത നേടിയപ്പോള്‍ ഫ്രാന്‍സ് രണ്ടാംസ്ഥാനക്കാരായും അവസാന 16ല്‍ ഇടം പിടിച്ചു.

എന്നാല്‍ ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തേക്കു വീണെങ്കിലും നെതര്‍ലാന്‍ഡ്സും പ്രീക്വാര്‍ട്ടറിലേക്കു മുന്നേറിയിട്ടുണ്ട്. ഗ്രൂപ്പുഘട്ടത്തില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത മികച്ച ടീമുകളിലൊന്നായാണ് ഡച്ച് ടീം നോക്കൗട്ട് റൗണ്ടിലേക്കു തടിതപ്പിയത്. മൂന്നു കളിയില്‍ നിന്നും ഓരോ ജയവുും സമനിലയും തോല്‍വിയുമടക്കം നാലു പോയിന്റാണ് ഡച്ച് ടീമിനുള്ളത്.

ഈ ഗ്രൂപ്പില്‍ നിന്നും ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ് ടീമുകള്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഒന്നാംസ്ഥാനത്തു ആരാണെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ സകല പ്രവചനങ്ങളും തെറ്റിച്ചു കൊണ്ട് ഗ്രൂപ്പിലെ വണ്ടര്‍ ടീമായി മാറിയിരിക്കുകയാണ് ഓസ്ട്രിയ.

ഫ്രാന്‍സും പോളണ്ടും തമ്മിലുള്ള മല്‍സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും വന്നത്. രണ്ടു ഗോളും പെനല്‍റ്റിയില്‍ നിന്നായിരുന്നു.

പരിക്കു കാരണം തൊട്ടുമുമ്പത്തെ മല്‍സരം നഷ്ടമായ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെയുടെ വകയായിരുന്നു 56ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ഗോള്‍.

79ാം മിനിറ്റില്‍ മറ്റൊരു പെനല്‍റ്റിയിലൂടെ പോളണ്ട് ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഗോള്‍ മടക്കുകയായിരുന്നു.

യഥാര്‍ഥത്തില്‍ ഈ മല്‍സരം ഫ്രഞ്ച് ടീമും പോളണ്ട് ഗോള്‍കീപ്പറും തമ്മിലായിരുന്നു. കാരണം അത്രയേറെ സേവുകളാണ് ഗോള്‍കീപ്പര്‍ സ്‌കൊറുപ്‌സ്‌കി ഈ കളിയില്‍ നടത്തിയത്.

രണ്ടു പകുതികളിലും ഫ്രഞ്ച് ടീം തിരമാല കണക്കെ പോളണ്ട് ഗോള്‍മുഖത്തേക്കു ഇരമ്പിയെത്തി ഗോളിലേക്കു തലങ്ങും വിലങ്ങും ഷോട്ടുകള്‍ തൊടുത്തെങ്കിലും ഗോള്‍കീപ്പര്‍ അവിശ്വസനീയ സേവുകളിലൂടെ ഇവയെല്ലാം രക്ഷപ്പെടുത്തുകയായരുന്നു.

എംബൈപ്പെയെടുത്ത പെനല്‍റ്റിയൊഴികെ മറ്റൊന്നും തന്നെ മറികടന്ന് വലയില്‍ കയറാന്‍ അദ്ദേഹം അനുവദിച്ചില്ല.

അതേസമയം, ഓസ്‌ട്രിയക്കെതിരേ ഓരോ തവണയും പിന്നിലായ ശേഷം ഗോള്‍ മടക്കി നെതര്‍ലാന്‍ഡ്‌സ് കളിയിലേക്കു ശക്തമായി തിരിച്ചുവന്നെങ്കിലും മൂന്നാം ഗോളിനു മാത്രം മറുപടിയില്ലായിരുന്നു. ആറാം മിനിറ്റില്‍ ഡച്ച് താരം ഡോന്യെല്‍ മലെന്റെ സെല്‍ഫ് ഗോളിലാണ് ഓസ്ട്രിയ കളിയില്‍ മുന്നിലെത്തിയത്. 47ാം മിനിറ്റില്‍ കോഡി ഗാപ്‌കോയിലൂടെ ഡച്ച് ടീം സമനില കണ്ടെത്തി.

എന്നാല്‍ 59ാം മിനിറ്റില്‍ ഓസ്ട്രിയ ലീഡ് തിരിച്ചുപിടിച്ചു. റൊമാനോ ഷ്മിഡാണ് വലകുലുക്കിയത്. ഡച്ച് ടീം വിട്ടുകൊടുത്തില്ല. 75ാം മിനിറ്റില്‍ മെംഫിസ് ഡിപ്പായ് ഓറഞ്ചുപടയ്ക്കു സമനില സമ്മാനിച്ചു. 80ാം മിനിറ്റില്‍ മാര്‍സെല്‍ സാബിറ്റ്‌സറുടെ ഗോളില്‍ ഒരിക്കല്‍ക്കൂടി ലീഡ് തിരിച്ചുപിടിച്ച ഓസ്ട്രിയ ഇതു കാത്തുസൂക്ഷിച്ച സര്‍പ്രൈസ് വിജയവും കുറിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

വികസനത്തിനായി മോദിയുടെ വ്യഗ്രത; പ്രധാനമന്ത്രിയെ പിന്തുണച്ച് ശശി തരൂർ;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രകീർത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി...

ഓരോ 8 മിനിറ്റിലും രാജ്യത്ത് കാണാതാകുന്നത് ഒരു കുട്ടിയെ; ആശങ്കയറിയിച്ച് സുപ്രീംകോടതി!

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടുക്കിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീരുമേട്...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

Related Articles

Popular Categories

spot_imgspot_img