നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസിൽ രഹസ്യമൊഴി രേഖപെടുത്തുന്നതിനിടയിൽ രക്ഷപ്പെടണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് അഭിഭാഷകനോട് പറഞ്ഞ് പ്രതി ചെന്താമര. ചെയ്തത് തെറ്റ് തന്നെയാണെന്നും ചെന്താമര പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി അഭിഭാഷകനോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു ചെന്താമരയുടെ ഈ നിലപാട് മാറ്റം. കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെന്താമര.
ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പാലക്കാട് സിജെഎം കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി രഹസ്യമൊഴിയെടുക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്താമരയെ അന്വേഷണ സംഘം ചിറ്റൂർ മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഒഴിവാക്കിയാക്കിയാണ് ചെന്താമരയുടെ രഹസ്യ രേഖപ്പെടുത്തുന്നത്.
ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയൽവാസി കൂടിയായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു എന്ന ചൊന്താമരയുടെ വിശ്വാസമാണ് കൊലപാതകത്തിന് പിന്നിൽ.