വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു
മൂവാറ്റുപുഴ:
വാട്സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി കായംകുളം മലമേൽ ഭാഗം കളിയിക്കൽ ചിറ സ്വദേശിയാണ്.
പരാതിക്കാരി ആലപ്പുഴ സ്വദേശിനിയും മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയുമാണ്.
ഈ മാസം 4-നാണ് വാട്സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് അറിയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
തുടർന്ന് യുവതി ‘തുണ’ വഴിയും മൂവാറ്റുപുഴ പൊലീസിനും മുഖ്യമന്ത്രി ഓഫീസിനും ഡി.ജി.പി.ക്കും പരാതി നൽകി. തിങ്കളാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. വാട്സ് ആപ്പ് സന്ദേശത്തിന്റെ പകർപ്പും പൊലീസിന് കൈമാറിയിട്ടുണ്ട്.
2016-ലായിരുന്നു ഇവരുടെ വിവാഹം. ഇതിനുമുമ്പ് ഗാർഹിക പീഡനത്തിനും യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതിനും പ്രതിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തിരുന്നു.
English Summary
Muvattupuzha Police registered a case against a man based on a woman’s complaint that he pronounced triple talaq through a WhatsApp message. The complainant alleged that the message was sent on February 4 and submitted its copy to the police. Earlier, a domestic violence case had also been registered against the man by Haripad Police.
muvattupuzha-whatsapp-triple-talaq-case-registered-against-husband
Muvattupuzha police, WhatsApp triple talaq, Alappuzha woman complaint, Kayamkulam man case, domestic violence case Kerala, Haripad police, talaq through message case, Kerala crime news









