കൊച്ചി: മതാചാരങ്ങളെക്കാൾ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട്, മുസ്ലീം ഭർത്താവിന് രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ആദ്യ ഭാര്യയെ നിർബന്ധമായും കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രണ്ടാം വിവാഹ രജിസ്ട്രേഷൻ: ആദ്യ ഭാര്യ ‘കാഴ്ചക്കാരി’ ആവരുത്
2008-ലെ കേരള വിവാഹ രജിസ്‌ട്രേഷൻ നിയമങ്ങൾ പ്രകാരം, ആദ്യ വിവാഹം നിലവിലുണ്ടായിരിക്കുകയോ ആദ്യ ഭാര്യ ജീവനോടെയിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യ ഭാര്യയ്ക്ക് വെറും കാഴ്ചക്കാരിയായി നിൽക്കേണ്ട സാഹചര്യം അനുവദനീയമല്ലെന്നും കോടതി വിലയിരുത്തി.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു:
ഭർത്താക്കന്മാർ പുനർവിവാഹം ചെയ്യുമ്പോൾ, രജിസ്ട്രേഷൻ ഘട്ടത്തിലെങ്കിലും മുസ്ലീം സ്ത്രീകൾക്ക് അവരുടെ വാക്ക് പറയാനുള്ള അവസരം ലഭിക്കണം.
മുസ്ലീം വ്യക്തി നിയമം ചില സാഹചര്യങ്ങളിൽ നാലുവരെയുള്ള വിവാഹങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും, അത് ഭരണഘടന ഉറപ്പുനൽകുന്ന ലിംഗസമത്വവകാശത്തെ മറികടക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കണ്ണൂരിലെ മുഹമ്മദ് ഷരീഫിന്റെയും രണ്ടാം ഭാര്യയുടെയും വിവാഹം രജിസ്റ്റർ ചെയ്യരുതെന്ന തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു കോടതി നിർണായക വിധി.
ആദ്യ ഭാര്യയുടെ സമ്മതമില്ലെങ്കിൽ രജിസ്ട്രാർ രജിസ്റ്റർ ചെയ്യരുത്
ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് വിവാഹമെന്ന ഹർജിക്കാരുടെ വാദം ഉണ്ടായിരുന്നുവെങ്കിലും, ആദ്യ ഭാര്യ കേസിൽ കക്ഷിയല്ലെന്നും അവരെ കേൾക്കാതെയുള്ള രജിസ്ട്രേഷനാവശ്യം തള്ളുകയും ചെയ്തു.
ഖുര്‍ആനിൽ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിർബന്ധമാണെന്ന വ്യവസ്ഥ വ്യക്തമായി ഇല്ലെങ്കിലും, ഭാര്യയെ അറിയിക്കരുതെന്ന വ്യവസ്ഥയും ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
“പുരുഷന്മാർ സ്ത്രീകളേക്കാൾ ശ്രേഷ്ഠരല്ല; ലിംഗസമത്വം സ്ത്രീകളുടെ പ്രശ്നമല്ല, അത് മനുഷ്യാവകാശ വിഷയം ആണ്,” ജഡ്ജി നിരീക്ഷിച്ചു.
“ഇങ്ങനെയൊരു കാര്യം തുടങ്ങുന്നതിനെക്കുറിച്ച് രാഹുൽ കുറച്ചുകാലം മുമ്പ് പറഞ്ഞിരുന്നു”; നടി തൻവി റാം
കോടതി നിർദ്ദേശങ്ങൾ ചുരുക്കത്തിൽ:
ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോൾ അവരെ നോട്ടീസ് നൽകാതെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ല.ആദ്യ ഭാര്യയെ തലാഖ് നൽകിയ ശേഷം നടക്കുന്ന വിവാഹത്തിന് നോട്ടീസ് ആവശ്യമില്ല.
രണ്ടാം വിവാഹത്തിന്റെ സാധുതയെ കുറിച്ച് ആദ്യ ഭാര്യ എതിർപ്പുയർത്തുകയാണെങ്കിൽ, രജിസ്ട്രാർ രജിസ്ട്രേഷൻ ഒഴിവാക്കണം.ആവശ്യമെങ്കിൽ, കക്ഷികൾ മതപരമായ ആചാരനിയമപ്രകാരം സാധുത തേടാൻ അനുയോജ്യമായ കോടതിയിലേക്ക് പോകണം.
English Summary
Kerala High Court ruled that a Muslim man must give the first wife an opportunity to be heard before registering a second marriage.









