ക്ലാസ് പരീക്ഷകളില്‍ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിൽ മനം നൊന്ത് പെണ്‍കുട്ടി ഇരുപത് നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. പഠിക്കാനുള്ള സമയത്ത് പെണ്‍കുട്ടി ഫോണ്‍ നോക്കിയിരിക്കുന്നത് കണ്ട അമ്മ കുട്ടിയെ വഴക്ക് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് സംഭവം.
അവന്തിക ചൗരസിയ എന്ന പതിനഞ്ചു വയസ്സുകാരിയാണ് മരിച്ചത്. ബെംഗളൂരുവിലെ കടുഗൊഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
വൈറ്റ്ഫീല്‍ഡിലുള്ള ഒരു പ്രൈവറ്റ് സി.ബി.എസ്.ഇ സ്കൂളിലാണ് അവന്തിക പഠിച്ചിരുന്നത്. സ്കൂളില്‍ നടന്ന ക്ലാസ് പരീക്ഷകളില്‍ മാര്‍ക്ക് തീരെ കുറവായിരുന്നു. ഇതിനിടെ l പഠിക്കാനുള്ള സമയത്ത് ഫോണ്‍ നോക്കിയിരിക്കുന്നത് കണ്ട അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു. തൊട്ടുപിന്നാലെ അവന്തിക കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. .
മരിച്ച പെണ്‍കുട്ടിയും കുടുംബവും മധ്യപ്രദേശ് സ്വദേശികളാണ്. അവന്തികയുടെ പിതാവ് എന്‍ജിനീയര്‍ ആണ്. അമ്മ വീട്ടമ്മയും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മറ്റന്നാള്‍ മുതല്‍ വാര്‍ഷിക പരീക്ഷകള്‍ തുടങ്ങാനിരിക്കുകയാണ്.