റിവ്യൂ നല്‍കാന്‍ പണം ചോദിച്ചെന്ന് പരാതി
കൊച്ചി: സിനിമയുടെ റിവ്യൂ നല്‍കാന്‍ പണം ആവശ്യപ്പെട്ടെന്ന് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയുടെ റിവ്യൂ നല്‍കാനാണ് പണം ആവശ്യപ്പെട്ടത്.
നിര്‍മാതാക്കളിലൊരാളായ വിപിന്‍ ദാസാണ് റിവ്യൂവറായ ബിജിത്തിനെതിരെ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.
ഇദ്ദേഹവുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും വിപിൻ പോലീസിന് കൈമാറിയിട്ടുണ്ട്.
റിവ്യൂ നൽകാനായി വിളിച്ച് പണമാവശ്യപ്പെട്ടപ്പോള്‍ ലോ ബജറ്റ് സിനിമയാണെന്നും പ്രമോഷന് പണം നീക്കിവെച്ചിട്ടില്ലെന്നും അറിയിക്കുകയായിരുന്നു.
ഇതിനു ശേഷമാണ് സിനിമയ്‌ക്കെതിരേ മോശം റിവ്യൂ വന്നതെന്ന് വിപിന്‍ ദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഫെഫ്ക്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിപിൻ പരാതി നല്‍കിയിട്ടുണ്ട്. അവര്‍ പിന്തുണയറിയിച്ചതായും വിപിന്‍ പറഞ്ഞു.
അനശ്വര രാജൻ നായിക വേഷത്തിലെത്തിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. ചിത്രം ജൂൺ 13ന് ആണ് തീയേറ്ററുകളിലെത്തിയത്.
ഒരു മരണവീടിനെ കേന്ദ്രീകരിച്ചുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
‘വാഴ’യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന ചിത്രത്തിനുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മോഹൻ ബാബുവിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്
അനശ്വര രാജനെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മഴയെ വെല്ലുന്ന സ്വീകാര്യതയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയ്ക്ക് ലഭിച്ചതെന്നും പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും സംവിധായകന്‍ എസ് .വിപിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേന്ദ്രകഥാപാത്രമായ ഒരു നായകന്റെ കഥയല്ല ചിത്രം എന്നും പലര്‍ക്കും ഇത് പ്രൊഡ്യുസ് ചെയ്യാന്‍ ധൈര്യമില്ലായിരുന്നു എന്നും സംവിധായകൻ വർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാധാരണ കണ്ടുവരുന്ന നായകത്വം ഉള്ള സിനിമയല്ല വ്യസന സമേതം ബന്ധുമിത്രാദികൾ. തിരക്കഥയില്‍ വിശ്വാസമര്‍പ്പിച്ചാണ് വിപിന്‍ദാസ് ഈ ചിത്രം നിര്‍മിക്കാന്‍ മുന്നോട്ട് വന്നത് എന്നും സംവിധായകൻ പറയുന്നു.
ചെറിയ ബജറ്റ് ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന് തെളിവാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഴയുടെ വിജയവും ഇത്തരത്തിലുള്ളതായിരുന്നു.
സിനിമ ആഗ്രഹിക്കുന്ന സിനിമാക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിപിന്‍ദാസിനെ പോലെയുള്ള പ്രൊഡ്യൂസര്‍മാരാണ് മലയാള സിനിമയുടെ പ്രതീക്ഷയെന്നും എസ് വിപിന്‍ പറഞ്ഞു.
Summary: A controversy has erupted as allegations surface that money was demanded for reviewing the film Vyasanasametham Bandhumithraadikal. The complaint claims that payment was requested in exchange for publishing a review.