തിരുവനന്തപുരം: മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാട്രക്ചർ കമ്പനിയിൽ നിന്ന് സിപിഐഎം 2021- 22 കാലഘട്ടത്തിൽ 25 ലക്ഷം രൂപ “ഇലക്ട്രൽ ബോണ്ട്” വാങ്ങിയെന്ന് മനോരമ ദിനപത്രവും മനോരമ ഓൺലൈനും പ്രചരിപ്പിച്ച വ്യാജ വാർത്തക്കെതിരെ സി.പി.എം – സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിയമനടപടി ആരംഭിച്ചു.
ഒരു നയാ പൈസ പോലും ഇലക്ട്രിക് ബോണ്ട് ഞങ്ങൾ സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് പരമോന്ന നീതിപീഠമായ സുപ്രീം കോടതിയിൽ ഹർജി നൽകി ഇലക്ടറൽ ബോണ്ടിന് എതിരെ നിയമ പോരാട്ടം നടത്തി ഇലക്ട്രൽ ബോണ്ടു ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദുചെയ്യിച്ച പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് )
വ്യാജവാർത്ത നിരുപാധികം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും അത് പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധികരിക്കണമെന്നും അല്ലാത്തപക്ഷം മനോരമക്കെതിരെ ക്രിമിനൽ അപകീർത്തികേസും സിവിൽ കേസും ഫയൽ ചെയ്യുമെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്നും ഹൈക്കോടതി അഭിഭാഷകൻ അഡ്വ.കെ.എസ് അരുൺകുമാർ മുഖേന എം.വി ഗോവിന്ദൻ മാസ്റ്റർ അയച്ച അഭിഭാഷകനോട്ടീസിൽ വ്യക്തമാക്കി.
മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത
തിരുവനന്തപുരം ∙ ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി സിപിഎമ്മിന് ഇലക്ടറൽ ബോണ്ട് ആയി നൽകിയത് 25 ലക്ഷം രൂപ. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി 2021– 22 ലാണു തുക കൈമാറിയത്. കാസർകോട് ജില്ലയിലെ നീലേശ്വരം മുതൽ കണ്ണൂരിലെ തളിപ്പറമ്പ് വരെയുള്ള 40.11 കിലോമീറ്റർ പാതയുടെ കരാറാണു കമ്പനിക്കുള്ളത്. ബിജെപിക്കും കോൺഗ്രസിനും ഇലക്ടറൽ ബോണ്ട് ആയി കമ്പനി കോടികൾ നൽകിയിരുന്നു.