അത്യപൂർവം; പാടത്തുനിന്ന്‌ വീട്ടിലേക്കു കയറി വന്നത് സ്വർണ ആമ; കേരളത്തിൽ ആദ്യം

പൂച്ചാക്കൽ: പാടത്തുനിന്നു വീട്ടിലേക്കു കയറിവന്ന, മഞ്ഞ നിറമുള്ള ആമ കൗതുകക്കാഴ്‌ചയാകുന്നു. പാണാവള്ളി പഞ്ചായത്ത്‌ പത്താം വാർഡിൽ മാവുങ്കൽ വെളി അനീഷിനാണ്‌ അപൂർവ ഇനത്തിൽപ്പെട്ട, മഞ്ഞ നിറത്തിലുള്ള ആമയെ ലഭിച്ചത്‌.Mavunkal Veli Anish received a rare yellow tortoise

ഇന്നലെ വൈകിട്ട്‌ പാടത്തുനിന്ന്‌ വീട്ടിലേക്കു കയറിവരുകയായിരുന്നു. വീട്ടുകാർ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരെ വിവരമറിയിച്ചു. ഇൗ ആമയ്‌ക്ക് 500 ഗ്രാം തൂക്കവും 20 സെന്റീമിറ്റർ നീളവുമുണ്ട്‌.

ഇന്ത്യയിൽ മൂന്നു വർഷത്തിനിടെ രണ്ട് തവണയാണ് കടുത്ത മഞ്ഞ നിറം അല്ലെങ്കിൽ സ്വർണ്ണനിറത്തോട് സാമ്യമുള്ള ആമകളെ കണ്ടെത്തുന്നത്. കേരളത്തിൽ ഇത്ആദ്യമാണ്.മുട്ടയുടെ മഞ്ഞക്കരു പോലെ കാണപ്പെടുന്ന ആമയെ ആദ്യം കണ്ടെത്തിയത് ഒഡിഷയിൽ നിന്നാണ്. പശ്ചിമ ബംഗാളിലെ ബുർദാവനിലുള്ള ഒരു കുളത്തിൽ നിന്നാണ് പിന്നീട് സ്വർണ ആമയെ കണ്ടെത്തിയത്.

തവിട്ട് നിറത്തിലുള്ള ശരീരത്തിൽ മഞ്ഞപ്പൊട്ടുകളുമായാണ് ഗോൾഡൻ ഫ്ലാപ് ഷെൽ ആമകൾ സാധാരണ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ശരീരം മുഴുവൻ മഞ്ഞ നിറത്തിലുള്ള ആമകൾ ഈ വർഗത്തിൽ അത്ര സാധാരണമല്ല. എങ്കിലും മുൻപും ഇത്തരം ആമകളെ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

1997 ൽ ഗുജറാത്തിലും ഇത്തരം ഒരു ആമയെ ജനന്തുശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. കൂടാതെ മ്യാൻമർ, ബംഗ്ലാദേശ് ഉൾപ്പടെയുള്ള ചില രാജ്യങ്ങളിലും ശരീരം മുഴുവൻ മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ആമകളെ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ഇത്തരം ഒരു നിറഭേദം സ്ഥിരമായി സംഭവിക്കുന്ന കാര്യമല്ല.

പുലികൾ കരിമ്പുലികളായി മാറുന്ന മെലനിസ്റ്റിക് , ജിറാഫുകൾ വെള്ള ജിറാഫുകളായി മാറുന്ന ആൽബിനോ എന്നി അവസ്ഥകൾക്ക് സമാനമാണ് ഈ ആമയുടേതും. മെലനിസ്റ്റിക് എന്നത് ശരീരം മുഴുവൻ കറുത്ത നിറത്തിൽ കാണപ്പെടുന്ന അവസ്ഥയാണ്. ആൽബിനോ ആകട്ടെ മെലാനിൻറെ അഭാവം മൂലം ശരീരം മുഴുവൻ വെളുത്ത നിറത്തിൽ കാണപ്പെടുന്ന സ്ഥിതിയും. അതുകൊണ്ട് തന്നെ മഞ്ഞ ആമകളും മേൽപ്പറഞ്ഞ ജീവികളെ പോലെ പെട്ടെന്ന് ശ്രദ്ധയിൽ പെടുകയും എല്ലാവരെയും ആകർഷിക്കുകയും ചെയ്യുന്നു.

ഓഗസ്റ്റ് മാസത്തിലാണ് ഒഡിഷയിൽ നിന്ന് മഞ്ഞ ആമയെ കണ്ടെത്തിയത്. തുടർന്ന് വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരിൽ ഒരാളാണ് ഈ ആമയെക്കുറിച്ചുള്ള വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ത്യയിൽ നിന്ന് തന്നെ മൂന്ന് തവണ മുൻപ് സമാനമായ ആമയെ കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നുണ്ട്.

എന്നാൽ ഇതിൽ 1997 ൽ ഗുജറാത്തിൽ കണ്ടെത്തിയ ആമയെ കുറിച്ച് മാത്രമാണ് തെളിവുകൾ ലഭ്യമായിട്ടുള്ളത്. അതേസമയം നേപ്പാളിലും ആദ്യമായി ഈ സ്വർണ നിറമുള്ള ആമയെ സമീപകാലത്ത് കണ്ടെത്തിയിരുന്നു. ഇതേകുറിച്ചുള്ള പഠന റിപ്പോർട്ടും നേപ്പാളിലെ ജൈവശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചിരുന്നു.

ആൽബിനിസത്തിനു സമാനമായി ശരീരത്തിൽ പിഗ്മെൻറുകളുടെ അളവിൽ വരുന്ന മാറ്റമാണ് ക്രോമാറ്റിക് ലൂസിസം എന്ന അവസ്ഥയിക്കും കാരണമാകുന്നത്. ഈ ക്രോമീറ്റിക് ലൂസിസമാണ് ഫ്ലാപ്ഷെൽ ആമകളെ ആകർഷകമായ നിറമുള്ളതാക്കി മാറ്റുന്നതും. ഓഗസ്റ്റിൽ ഈ മഞ്ഞ ആമയെ ഇന്ത്യയിൽ കണ്ടെത്തിയതിന് പുറമെ തന്നെ ഇവയുടെ നിറവ്യത്യാസത്തിനുള്ള കാരണം വിശദീകരിച്ച് പല ഗവേഷകരും രംഗത്തെത്തിയിരുന്നു.

ശരീരത്തിൽ മഞ്ഞ പിഗ്മെൻറുകളുടെ അളവ് വർധിക്കുന്ന അവസ്ഥയാണ് ഈ നിറം മാറ്റത്തിലേക്ക് നയിക്കുന്നതെന്നാണ് ഇവരും വിശദീകരിച്ചത്. മാത്രമല്ല ഈ ആമയുടെ ശരീരഘടന വച്ചു നോക്കിയാൽ പൂർണമായും ചുവന്ന നിറത്തിലുള്ള ആമകളും ഇതേ വർഗത്തിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ വിശദീകരിക്കുന്നത്.

അതേസമയം ചുവന്ന ആമകൾ ഉണ്ടാകാനുള്ള സാഹചര്യം മഞ്ഞ നിറമുള്ള ആമകളുടേതിനേക്കാൾ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ചുവന്ന ആമകളുടെ എണ്ണവും പൊതുവെ കുറവായിരിക്കും എന്നതിനാലാണ് അവയെ ഇതുവരെ ആരും കണ്ടെത്താത്തതെന്നും ഗവേഷകർ വിശദീകരിക്കുന്നു.

അതേസമയം മറ്റ് അപൂർവ ജീവികളെ പോലെ തന്നെ മഞ്ഞ നിറമുള്ള ആമകൾക്ക് ചില അപകട സാധ്യതകളുമുണ്ട്. ഒന്ന് നിറവ്യത്യാസം മൂലം വേട്ടക്കാരായ ജീവികളും മറ്റും ഇവയെ വേഗത്തിൽ തിരിച്ചറിയും എന്നതാണ്. മറ്റൊന്ന് മനുഷ്യർ തന്നെ അപൂർവ നിറം മൂലം ഇവയെ കൗതുകത്തോടെ കാണുകയും വളർത്തുന്നതിനായി പിടിച്ചു കൊണ്ട് പോകാനും സാധ്യതയുണ്ട്..

ഇതുവരെ കണ്ടെത്തിയ മഞ്ഞ ആമകളെല്ലാം തന്നെ അവയുടെ സ്വാഭാവിക വാസസ്ഥനത്ത് നിന്ന് മാറി മനുഷ്യർ ഒരുക്കിയ പ്രത്യേക സാഹചര്യത്തിലാണ് ജീവിക്കുന്നത്. മഞ്ഞ ആമകൾക്ക് പ്രകൃതിയിൽ അതീജീവിക്കാനുള്ള സാധ്യത കുറവായതിനായാണ് ഈ സൗകര്യം ഒരുക്കിയതെന്ന് നേപ്പാളിലെ പഠനത്തിന് നേതൃത്വം കൊടുത്ത സ്നേഹാ ധർവാഡ്കർ പറയുന്നു.

കൂടാതെ ഈ ആമകൾ കാണപ്പെടുന്നത് മത്സ്യബന്ധനം വ്യാപകമായി നടക്കുന്ന വലിയ ജലാശയങ്ങളിലാണ്. ഇതും വലയിൽ കുടുങ്ങി ഇവയുടെ ജീവൻ അപകടപ്പെടനുള്ള സാധ്യത കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത് ജീവൻ രക്ഷിക്കാനും സഹായിക്കും എന്നും സ്നേഹാ വിശദീകരിയ്ക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

ആഭരണപ്രേമികൾക്ക് ആശ്വാസം! ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിവ് നേരിട്ട് സ്വർണവില. പവന് 240 രൂപയാണ് ഇന്ന്...

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൻ്റെ നി‍ർമ്മാണം ഈ മാസം ആരംഭിക്കും. ടൗൺഷിപ്പിന്റെ...

അയർലൻഡിൽ അപ്പാര്‍ട്ട്‌മെന്റിൽ വൻ തീപിടിത്തം: ആളുകളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

അയർലൻഡിൽ കൗണ്ടി വിക്ക്‌ലോയിലെ അപ്പാര്‍ട്ട്‌മെന്റിൽ തീപിടിത്തം. Bray-യിലെ Lower Dangle Road...

പുലർച്ചെയോടെ പൊട്ടിത്തെറി ശബ്ദം! വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. കുളത്തൂർ കോരാളം...

എക്സിനെതിരെ ആഗോള തലത്തില്‍ തുടർച്ചയായ ആക്രമണത്തിന് പിന്നിൽ… ഇലോണ്‍ മസ്ക് പറയുന്നത് ഇങ്ങനെ

സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെതിരെ ആഗോള തലത്തില്‍ തുടർച്ചയായി ആക്രമണം...

പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി ഏഴ് ലക്ഷം; സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

മലപ്പുറം: പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ തിരുവാലി വില്ലേജ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!