തെക്കുകിഴക്കൻ സ്‌പെയിനിലെ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. കാറുകളും വാഹനങ്ങളും ഒഴുകിപ്പോകുകയും ഗ്രാമവീഥികൾ നദികളായി മാറുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. കുറഞ്ഞത് 62 പേർ മരിച്ചുവെന്ന് വലൻസിയയിലെ പ്രാദേശിക സർക്കാർ ബുധനാഴ്ച (ഒക്ടോബർ 30) റിപ്പോർട്ട് ചെയ്യുന്നു. Massive floods in Spain killed 62
വലൻസിയയുടെ കിഴക്കൻ മേഖലയിൽ 51 പേർ മരിച്ചതായി സ്ഥിരീകരിച്ചു. കൂടാതെ, ക്യൂൻക നഗരത്തിൽ 88 വയസ്സുള്ള ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതായി കാസ്റ്റില്ല ലാ മഞ്ച മേഖലയിലെ കേന്ദ്ര സർക്കാർ ഓഫീസ് അറിയിച്ചു.
കിഴക്കൻ വലൻസിയ മേഖലയിൽ വെള്ളപ്പൊക്കത്തിൽ 60 ലധികം പേർ മരിച്ചതിനാൽ സ്പെയിൻ വ്യാഴാഴ്ച (ഒക്ടോബർ 31) മുതൽ മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്ന് സർക്കാർ മന്ത്രി അറിയിച്ചു.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ബുധനാഴ്ച ഫിലിപ്പെ ആറാമൻ രാജാവുമായി സംസാരിക്കുകയും ഔദ്യോഗിക ദുഃഖാചരണ ദിനങ്ങളെക്കുറിച്ച് അറിയിക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനം തുടരുന്നതിനാൽ, മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങളോട് റോഡുകളിൽ നിന്ന് മാറിനിൽക്കാൻ നിർദ്ദേശിച്ചു.