സിറിയൻ ഏകാധിപതി ബഷാർ അൽ അസദ് രാജ്യം വിട്ടതോടെ വിമത സേനയായ എച്ച്.ടി.എഫ്. ജയിലുകൾ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചു. 1980 കളിൽ അസദിന്റ പിതാവിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ഹമാ നഗരത്തിൽ ജനങ്ങൾക്ക് മേൽ ബോംബിടാൻ വിസമ്മതിച്ച ഫൈറ്റർ പൈലറ്റ് റഗദ് അൽ തതാരിയും മോചിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. Many of those who disappeared during the civil war in Syria have been released from prison
43 വർഷത്തിന് ശേഷം ഇദ്ദേഹം സ്വാതന്ത്ര്യം എന്തെന്നറിഞ്ഞു. 13 വർഷം മുൻപ് നടന്ന പ്രക്ഷോഭത്തിനിടെ കാണാതായ മെഡിക്കൽ വിദ്യാർഥിയും 2011 ൽ അറബ് വസന്തത്തിനിടെ തടവിലാക്കപ്പെട്ട ആയിരക്കണക്കിന് യുവാക്കളും മോചിപ്പിക്കപ്പെട്ട ജയിൽ പുള്ളികളിൽ പെടുന്നു.
ഡമാസ്‌കസിലെ ജയിലുകളിൽ ഇടുങ്ങിയ സെല്ലുകളിൽ നൂറുകണക്കിന് ആളുകളെ തടവിലാക്കിയിരുന്നു. സ്ത്രീകളും ചെറിയ കുട്ടികളും ഉൾപ്പെടെയുള്ളവർ ജയിലിലുണ്ടായിരുന്നു. 2012 ൽ സർക്കാർ സേന അറസ്റ്റ് ചെയ്ത ശേഷം പല യുവാക്കളെക്കുറിച്ചും വീട്ടുകാർക്ക് വിവരമുണ്ടായിരുന്നില്ല.
മക്കൾ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞപ്പോൾ അമ്മമാർ വിതുമ്പി. പല ജയിലുകളിലും അണ്ടർഗ്രൗണ്ട് സെൽ ബ്ലോക്കുകളുണ്ട് . ഇവിടെ നിന്നും മോചിതരായവർ മാനസികവും ശാരീരികവുമായി തളർന്ന അവസ്ഥയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.