‘മഞ്ഞുമ്മൽ ബോയ്സ്’ തട്ടിപ്പ് കേസ് റദ്ദാക്കില്ല; അന്വേഷണം തുടരട്ടെ എന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന നിർമാതാവ് ബാബു ഷാഹിറിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം ആവശ്യമാണ് എന്ന് കോടതി വ്യക്തമാക്കി.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിർമാതാവ് ബാബു ഷാഹിർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞു.
കേസിൽ അന്വേഷണം നിർബന്ധമാണെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നത് വ്യക്തമാകൂവെന്നും ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ബാബു ഷാഹിർ, മകനും നടനുമായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ഇവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കേസിന്റെ പശ്ചാത്തലത്തിൽ, ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിൽ നിന്ന് 40 ശതമാനം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തതിനെ തുടർന്ന് 7 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് പരാതിക്കാരുടെ ആരോപണം. എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ മുടക്കുമുതലോ തിരികെ നൽകിയില്ലെന്നുമാണ് കേസ്.
ഇത് ഒരു സിവിൽ തർക്കമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. തുടർന്ന് കേസുതന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും കോടതിയെ സമീപിച്ചത്.
എന്നാൽ, വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് സുപ്രീം കോടതി ഇപ്പോൾ ഹർജി തള്ളിയത്.
English Summary
The Supreme Court has dismissed a plea by producer Babu Shahir seeking to quash the financial fraud case related to the film Manjummel Boys. The court observed that a proper investigation is necessary to determine whether fraud occurred. The case involves allegations that ₹7 crore was invested based on a promise of a 40% profit share, which was not delivered.









