web analytics

പാട്ടിൻ്റെ ഡി.എൻ.എ വേണോ? മാളവികയോട് ചോദിച്ചാൽ മതി

പാട്ടിൻ്റെ ഡി.എൻ.എ വേണോ? മാളവികയോട് ചോദിച്ചാൽ മതി

തിരുവനന്തപുരം: കേൾക്കുന്ന സിനിമാഗാനങ്ങളായാലും വാദ്യോപകരണങ്ങളുടെ സംഗീതമായാലും, അടുത്ത നിമിഷം തന്നെ അതിനെ സപ്തസ്വരങ്ങളാക്കി പാടി വിസ്മയിപ്പിക്കുകയാണ് മാളവിക അനിൽകുമാർ. 

നിമിഷാർദ്ധം കൊണ്ടു തന്നെ ഒരു പാട്ടിലെ രാഗവും സ്വരഘടനയും തിരിച്ചറിയുന്ന അപൂർവ കഴിവിന് ഉടമയാണ് 33 വയസുകാരിയായ തൃശൂർ കണിമംഗലം മോഹനം വീട്ടിൽ മാളവിക.

ശാസ്ത്രീയ സംഗീതത്തിൽ പരിചയമില്ലാത്ത സാധാരണക്കാർക്കുപോലും ‘സ–രി–ഗ–മ–പ–ധ–നി–സ’ എന്ന ഏഴ് സ്വരങ്ങൾ തങ്ങൾ ദിവസേന കേൾക്കുന്ന പാട്ടുകളിൽ എങ്ങനെ നെയ്തിരിക്കുന്നു എന്ന് മാളവിക പാടി കാണിച്ചു തരുന്നു. 

സംഗീതത്തിന്റെ “ഡി.എൻ.എ” കണ്ടെത്തി വിശദീകരിക്കുന്നതുപോലെയാണ് അവളുടെ അവതരണം.

ഏത് പാട്ട് കേട്ടാലും അതിനെ സ്വരങ്ങളായി മാറ്റി പാടുന്ന ശീലം കുട്ടിക്കാലത്തേ ആരംഭിച്ചതാണ്. 

മൂന്നു വയസ്സുമുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ മാളവിക, നാലാം വയസ്സോടെ തന്നെ ഈ കഴിവ് വ്യക്തമായി പ്രകടിപ്പിച്ചു തുടങ്ങി. മുത്തച്ഛന്റെ മൂത്ത സഹോദരനായ മങ്ങാട് നടേശനിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ കൈവരിച്ചത്.

സംഗീതത്തെ ജീവിതമായി സ്വീകരിച്ച മാളവിക, വിവിധ ചാനലുകളിലെ മൂന്ന് റിയാലിറ്റി ഷോകളിൽ ടൈറ്റിൽ വിന്നറായിരുന്നു. ഇലക്ട്രിക്കൽ എൻജിനിയറായിട്ടുണ്ടെങ്കിലും സംഗീതം പഠിക്കാനും പഠിപ്പിക്കാനുമാണ് അവൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം.

ദിവസം പല ബാച്ചുകളായി പതിമൂന്ന് മണിക്കൂർവരെ ക്ലാസുകൾ എടുക്കുന്ന മാളവിക, ഓൺലൈൻ അധ്യാപനത്തിലൂടെയാണ് ശിഷ്യരെ പരിശീലിപ്പിക്കുന്നത്. 

അതുകൊണ്ട് തന്നെ അവളുടെ പഠനപരിധി കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങുന്നില്ല. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധ രാജ്യങ്ങളിലായി വിദ്യാർഥികളുണ്ട്. 

നാലു വയസുമുതൽ 65 വയസ് പിന്നിട്ടവരെ ഉൾക്കൊള്ളുന്ന വലിയ ശിഷ്യസമൂഹമാണ് അവൾക്കുള്ളത്.

ചിരപരിചിതമായ സിനിമാപാട്ടുകളും ലളിതഗാനങ്ങളും ആധാരമാക്കി ശിഷ്യരെ രാഗത്തിന്റെ ആന്തരലോകത്തിലേക്ക് നയിക്കുന്നതാണ് മാളവികയുടെ പ്രത്യേകത.

പതിനായിരം മണിക്കൂർ ഓൺലൈൻ സംഗീത അധ്യാപനം പൂർത്തിയാക്കിയതിനും ഏറ്റവും കൂടുതൽ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് ടൈറ്റിൽ നേടിയ വ്യക്തിയെന്ന നിലയിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാനും മാളവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അച്ഛൻ അനിൽകുമാർ, അമ്മ ബിന്ദു. മക്കൾ – സാവിനി, സിദ്ധാന്ത്.

സംഗീതത്തിന്റെ “ഡി.എൻ.എ” കണ്ടെത്തുന്നത് ഇങ്ങനെ

ഒരു പാട്ടിന്റെ ഈണം സ്വരസ്ഥാനങ്ങളായി വേർതിരിച്ചാണ് ഈ രീതി. 

ദക്ഷിണേന്ത്യൻ ഗാനങ്ങളിൽ കൂടുതലും കർണാടക രാഗങ്ങളുടെ സ്വാധീനവും ഉത്തരേന്ത്യൻ ഗാനങ്ങളിൽ ഹിന്ദുസ്ഥാനി രാഗങ്ങളുടെ സ്വാധീനവുമാണ് കാണപ്പെടുന്നത്. 

ഒരേ പാട്ടിൽ തന്നെ പല ഭാഗങ്ങളിൽ സമാനമായ ഈണങ്ങൾ ആവർത്തിച്ചേക്കാം. ശാസ്ത്രീയ സംഗീതത്തിലെ ഗമകപ്രയോഗങ്ങളും രാഗസഞ്ചാരങ്ങളും അവയുടെ മിശ്രിതങ്ങളും സിനിമാഗാനങ്ങളിൽ സ്വാഭാവികമായി ഇടംപിടിക്കും. 

ചില പാട്ടുകളിൽ ഇംഗ്ലീഷ്, അറബിക് സംഗീതശൈലികളുടെയും സ്വാധീനങ്ങൾ ഉണ്ടാകാം.

“സിനിമാഗാനങ്ങളുടെ ആത്യന്തിക ലക്ഷ്യം ഭാവം സൃഷ്ടിക്കുകയെന്നതാണ്. ഏത് സ്വരങ്ങൾ ഉപയോഗിച്ചാണ് ഒരു ട്യൂൺ നിർമ്മിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാണ് ഞാൻ പാട്ട് ഡീകോഡ് ചെയ്യുന്നത്,” മാളവിക പറയുന്നു.

“സ്വരസ്ഥാനങ്ങളിലൂടെ പാടുമ്പോഴാണ് ഒരു പാട്ടിന്റെ പൂർണത എനിക്ക് അനുഭവപ്പെടുന്നത്. അത് മറ്റുള്ളവർക്കും പകർന്നു നൽകാനായി സോഷ്യൽ മീഡിയയിലൂടെ നിരവധി വീഡിയോകളും തയ്യാറാക്കുന്നുണ്ട്,” മാളവിക അനിൽകുമാർ കൂട്ടിച്ചേർക്കുന്നു.

English Summary

Malavika Anilkumar, a 33-year-old musician from Thrissur, Kerala, amazes audiences by instantly identifying the ragas and converting popular songs into the seven classical swaras. Trained in music from the age of three, she explains the “DNA of music” by decoding film songs into their basic swara patterns. A multiple reality show title winner and an electrical engineer by profession, Malavika now focuses on online music teaching, training students across India and abroad. She has also received recognition from the India Book of Records for completing 10,000 hours of online music teaching.

malavika-anilkumar-decodes-music-dna-with-saptaswaras

Malavika Anilkumar, Kerala Music Teacher, Carnatic Music, Music Education, Indian Classical Music, Reality Show Winner, Thrissur, Online Music Classes, India Book of Records, Music DNA

spot_imgspot_img
spot_imgspot_img

Latest news

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

Other news

വേഗം കുറയ്ക്കാൻ പറഞ്ഞതിന് ആഡംബര കാർ ആൾക്കൂട്ടത്തിലേക്ക് ഓടിച്ച് കയറ്റി യുവാവ്; 22കാരന് ദാരുണാന്ത്യം

വേഗം കുറയ്ക്കാൻ പറഞ്ഞതിന് ആഡംബര കാർ ആൾക്കൂട്ടത്തിലേക്ക് ഓടിച്ച് കയറ്റി യുവാവ്;...

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന് കോടി രൂപയുടെ കറൻസി എവിടെ

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന്...

ബത്തേരിയെ നടുക്കി വീണ്ടും കാട്ടാനയാക്രമണം: കൃഷിയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: പച്ചപ്പണിഞ്ഞ വയനാടൻ മണ്ണ് വീണ്ടും ചോരയണിഞ്ഞിരിക്കുന്നു. സുൽത്താൻ ബത്തേരി വടക്കനാട്...

ജയിലിന് മുന്നിൽ ‘മാസ്’ സ്വീകരണം; വിജിലൻസ് പിടികൂടിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ പൊന്നാട അണിയിച്ച് ആരാധകർ

കോട്ടയം: കേരളത്തിലെ വിജിലൻസ് ചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾക്കാണ് കോട്ടയം ജില്ലാ...

Related Articles

Popular Categories

spot_imgspot_img