ചൂടുകൂടിയ കലിപ്പ് കള്ളുകുടിയിൽ തീർത്ത് മലയാളി. കഴിഞ്ഞ രണ്ടുമാസം കൊണ്ട് കഴിഞ്ഞവർഷം ഇതേ കാലയളവിൽ വിറ്റതിനേക്കാൾ 132 കോടി രൂപ അധികം മലയാളി കള്ള് കുടിക്കാൻ ഉപയോഗിച്ചു. മാർച്ച് മാസം കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപ അധികം കുടിച്ചുതീർത്തപ്പോൾ ഏപ്രിൽ അത് 79 കോടിയായി . കഴിഞ്ഞ മാർച്ചിൽ 1384 കോടി രൂപയുടെ മദ്യം മലയാളി ഉപയോഗിച്ചെങ്കിൽ ഇത്തവണ 1453 കോടി രൂപ കുടിച്ചു തീർത്തു. ഏപ്രിൽ മാസത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. കഴിഞ്ഞ ഏപ്രിലിൽ 1387 കോടി രൂപയുടെ മദ്യം വിറ്റ് സംസ്ഥാനത്ത് ഇത്തവണ വിറ്റത് 1467 കോടി രൂപയുടെ മദ്യം. എന്നാൽ കഴിഞ്ഞ തവണത്തെപ്പോലെ ബിയറിനോട് ഇത്തവണ താല്പര്യമില്ല. ചൂട് കൂടിയെങ്കിലും മലയാളിക്ക് പ്രിയം ഹോട്ട് തന്നെ. പൊള്ളുന്ന ചൂടിലും മലയാളി അതിലും ഹോട്ടായ മദ്യമാണ് കഴിക്കുന്നത്. ‘ഉഷ്ണം ഉഷ്ണേന ശാന്തി’ എന്നാണ് മലയാളിയുടെ തീരുമാനം. അതെന്തായാലും വരുമാനവും കച്ചവടവും പൊടിപൊടിക്കുകയാണ് ബിവറേജസ് കോർപ്പറേഷൻ.
