കൊച്ചി: തുടർച്ചയായി മുപ്പത്തിരണ്ടേ മുക്കാൽ മണിക്കൂറുകൾ പാട്ടുപാടി കൊച്ചി സ്വദേശി ലാൻസി. ലോക റെക്കോർഡ് മറികടക്കുന്ന പ്രകടനമായിരുന്നു ലാൻസിയുടേത്.Lancey, a native of Kochi, sang continuously for thirty-two and three-quarter hours
യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡാണ് ലാൻസി മറികടന്നത്. 777 പാട്ടുകളാണ് ഈ സംഗീതജ്ഞൻ മൗത്ത് ഓർഗൻ്റെയും ഗിറ്റാറിൻ്റെയും അകമ്പടിയോടെ പാടിയത്.
തിങ്കളാഴ്ച രാവിലെ 7 ന് തുടങ്ങിയ ഗാനാലാപനം ലാൻസി അവസാനിപ്പിച്ചത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേ മുക്കാലിനാണ്.
മുപ്പത്തിരണ്ടേമുക്കാൽ മണിക്കൂറെടുത്ത ഈ മാരത്തൺ സംഗീതാലാപനത്തിൽ 777 പാട്ടുകളാണ് പാടിയത്.
500 പാട്ടുകൾ പിന്നിട്ടപ്പോഴേ ലോക റെക്കോർഡിനൊപ്പം എത്തി. പിന്നെയും ലാൻസി പാടിക്കൊണ്ടേയിരുന്നു.
മൗത്ത് ഓർഗൻ്റെയും ഗിറ്റാറിൻ്റെയും അകമ്പടിയോടെയായിരുന്നു ആലാപനം. ചട്ടപ്രകാരമുള്ള നിശ്ചിത ഇടവേളകൾ മാത്രമാണ് എടുത്തത്. കൊച്ചിൻ കലാക്ഷേത്ര മ്യൂസിക് സ്കൂളിലായിരുന്നു പരിപാടി.