ഒരു കോടിയുടെ നഷ്ടം; കുമ്പളങ്ങിയിൽ 200 ഏക്കർ പാടശേഖരങ്ങളിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി
കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിലെ വിവിധ മത്സ്യക്കെട്ടുകളിലും പാടശേഖരങ്ങളിലും മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി.
തിങ്കളാഴ്ച പുലർച്ചെയാണ് വ്യാപകമായി മീനുകൾ ചത്തു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി, ഒറ്റ ദിവസം 3760 രൂപയുടെ വർധന; ഒന്നേകാൽ ലക്ഷത്തോട് അടുത്ത് സ്വർണവില…
200 ഏക്കറിലേറെ പാടശേഖരങ്ങൾ ബാധിച്ചു
സ്വകാര്യ വ്യക്തികൾ പാട്ടത്തിന് എടുത്ത് മത്സ്യകൃഷി നടത്തിയിരുന്ന ഏകദേശം 200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലാണ് കരിമീൻ, കാര, ചെമ്മീൻ തുടങ്ങിയവ കൂട്ടത്തോടെ ചത്തത്.
അടുത്ത മാസം വിളവെടുപ്പ് നടത്താനിരിക്കെ സംഭവിച്ച ദുരന്തം കർഷകരെയും മത്സ്യതൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കി.
ഒരു കോടിയോളം രൂപയുടെ നഷ്ടമെന്ന് കണക്കുകൂട്ടൽ
മത്സ്യകൃഷിയിൽ മാത്രം ഏകദേശം ഒരു കോടി രൂപയോളം നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്കുകൂട്ടൽ.
വൻതോതിലുള്ള നിക്ഷേപം നടത്തിയ കർഷകർക്ക് ഇത് വലിയ സാമ്പത്തിക ആഘാതമാണ്.
ഫിഷറീസ് വകുപ്പ് പരിശോധന തുടങ്ങി
സംഭവത്തെ തുടർന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിന്റെയും ചത്ത മത്സ്യങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ചു.
മുൻ ദിവസങ്ങളിലും സമാന സംഭവം
കഴിഞ്ഞ ഞായറാഴ്ച കുമ്പളങ്ങി പഞ്ചായത്തിൽ പാട്ടത്തിന് നൽകിയിരുന്ന കല്ലഞ്ചേരി കെട്ടിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു.
കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
കുമ്പളങ്ങിയിലെ വിവിധ കെട്ടുകളിൽ തുടർച്ചയായി മീനുകൾ ചത്തു പൊങ്ങുന്നത് പ്രദേശവാസികളിലും മത്സ്യകർഷകരിലും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
English Summary:
Mass fish deaths were reported in Kumbalanghi panchayat near Kochi, where fish including pearl spot, mullet, and prawns floated dead across nearly 200 acres of paddy fields used for aquaculture. The incident, noticed early Monday, is estimated to have caused losses of around ₹1 crore. Fisheries officials have collected samples to determine the cause, while repeated incidents in nearby bunds have raised serious concern among farmers and residents.









