‘സുരേഷ് ഗോപിയെ കാണാനില്ല’; പരാതി നൽകി കെഎസ്‌യു ജില്ലാ പ്രസിഡന്റ്
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി നൽകി കെഎസ്‌യു. തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്.
കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ സുരേഷ് ഗോപി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
അതിനിടെ ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനമുന്നയിച്ചിരുന്നു.
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്നാശങ്ക’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.
അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി…സൗകര്യമില്ല ഉത്തരം പറയാൻ; മാധ്യമപ്രവർത്തകരോട് കയർത്ത് സുരേഷ് ഗോപി
ന്യൂഡൽഹി: ജബൽപൂരിൽ വൈദികർ നേരിട്ട ആക്രമണം സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
നിങ്ങൾ ആരാ, ആരോടാണ് സംസാരിക്കുന്നത്, സൗകര്യമില്ല ഉത്തരം പറയാൻ തുടങ്ങിയ രീതിയിൽ ആക്രോശിച്ചാണ് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്.
‘നിങ്ങൾ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം.
മാധ്യമങ്ങൾ ആരാണ്. ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാൻ. അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ട്.
ന്യൂനപക്ഷങ്ങൾക്കെതിരെ കേരളത്തിലും അക്രമം നടക്കുന്നുണ്ട്. ജബൽപൂരിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കും’, എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി പറഞ്ഞത്.
ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സൗകര്യമില്ല. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
വഖഫിലൂടെ മുനമ്പത്തെ മാത്രം പ്രശ്‌നമല്ല പരിഹരിക്കപ്പെട്ടത്. മുനമ്പത്തും ഗുണപ്പെടും എന്നത് സത്യമാണ്.
വഖഫിലെ അപാകതകൾ മാറണം. വഖഫ് ബില്ലിലെ ചർച്ചയിൽ എന്തെങ്കിലും പ്രശ്‌നം കണ്ടോ എന്നും സുരേഷ് ഗോപി ചോദിച്ചു.
സുരേഷ് ഗോപിയെ ചോദ്യം ചെയ്തു
തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലപ്പെടുത്തി എന്ന കേസിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ ഉയർന്നിരുന്നത് ഗൂഢാലോചന ആരോപണമാണ്.
തലസ്ഥാനത്തു എത്തിയ സുരേഷ് ഗോപിയെ അതീവ രഹസ്യമായാണ് ചോദ്യം ചെയ്തത്. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടന്നത്.
തൃശൂർ പൂരം നിർത്തിവച്ചതിനു പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
വാഹങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഈ മേഖലയിലേക്കു ആംബുലൻസിൽ സുരേഷ് ഗോപി വന്നിറങ്ങിയത്തിൽ ഗൂഢാലോചന ഉണ്ടെന്ന് എൽഡിഎഫും യുഡി എഫും ഒരുപോലെ ആരോപണം ഉന്നയിച്ചിരുന്നു.
പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവർത്തകരാണ്. ഇവർ അറിയിച്ചതനുസരിച്ചാണ് താൻ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം.
Summary: KSU lodged a complaint stating that Union Minister Suresh Gopi is missing. Thrissur district president Gokul Guruvayur filed the complaint with Thrissur East Police, mentioning his absence after the arrest of nuns.