അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന അപഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഗവർണ്ണറുടെ നടപടിയിൽ ഇന്ന് വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത് ജനാധിപത്യ കേരളം മറന്നിട്ടില്ല. കെ.എസ്.യുവിൻ്റെ കരിങ്കൊടി പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ മുഖ്യമന്ത്രിയുടെ സമീപനം ഏത് തരത്തിലായിരുന്നുവെന്ന് കേരളം കണ്ടതാണ്. .കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എ.ഡി തോമസിനെയും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗൺമാൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ് ഉണ്ടായിട്ടും, കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് നേരെയുണ്ടാകുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ഏതുരീതിയാണ് അദ്ദേഹം നേരിടുന്നതെന്നും അലോഷ്യസ് സേവ്യർ ചോദിച്ചു.