web analytics

വൈദ്യുതി ഇല്ലെന്ന് ഉറപ്പ്… പക്ഷേ ഷോക്ക്: കരാര്‍ തൊഴിലാളി മരിച്ചു; കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

കോന്നി: വൈദ്യുതി പ്രവാഹം പൂര്‍ണമായും നിര്‍ത്തിവെച്ചുവെന്നു കെഎസ്ഇബി വ്യക്തമാക്കിയ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് ഷോക്കേറ്റ്

കരാര്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ അപകടകാരണം കണ്ടെത്താനാകാതെ വൈദ്യുതി വകുപ്പ്.

ലൈൻ ഓഫ് ചെയ്ത ശേഷമായിരുന്നു ഹൈടെൻഷൻ ലൈനിൽ പണി

കലഞ്ഞൂര്‍ പറയന്‍തോട് ചരുവുവിള സുബീഷ് (35) ആണ് ബുധനാഴ്ച വൈകീട്ട് മുരിംഗമംഗലം മെഡിക്കല്‍ കോളജ് ഹൈടെന്‍ഷന്‍ ലൈനില്‍ പണി നടക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്.

മുരിംഗമംഗലം ട്രാന്‍സ്ഫോര്‍മറില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വൈദ്യുതിലൈന്‍ പൂര്‍ണമായും ഓഫ് ചെയ്ത ശേഷമായിരുന്നു പണി ആരംഭിച്ചതെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ലൈനില്‍ വൈദ്യുതി ഇല്ലാത്ത സമയത്ത് തന്നെ ഷോക്ക് സംഭവിച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

24 മണിക്കൂർ കഴിഞ്ഞിട്ടും അപകടകാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

അപകടം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ലൈനില്‍ വൈദ്യുതി എത്തിയതെങ്ങനെയെന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ കെഎസ്ഇബിക്ക് സാധിച്ചിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

കൂടാതെ പത്തനംതിട്ട ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വിഭാഗവും പരിശോധന ആരംഭിച്ചിട്ടുണ്ട്.

അവരുടെ റിപ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും ലഭിച്ച ശേഷമായിരിക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക. നിലവില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാട്ടുകാരുടെ പ്രശ്നത്തിന് പരിഹാരം കാണാതെ മുടി മുറിക്കില്ലെന്ന് എം.എൽ.എ; നാല് വർഷത്തിനു ശേഷം പ്രശ്നപരിഹാരമായി, മുടിയും മുറിച്ചു

എബിസി കവറേജുള്ള മറ്റൊരു ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നോ എന്ന സംശയം

അപകടസ്ഥലത്ത് ഹൈടെന്‍ഷന്‍ ലൈന്‍ പോകുന്ന അതേ വൈദ്യുതതൂണിലൂടെ മെഡിക്കല്‍ കോളജിലേക്ക് എബിസി കവറേജോടുകൂടിയ മറ്റൊരു ലൈന്‍ കൂടി വലിച്ചിട്ടുണ്ടെന്നാണ് സൂചന.

ഈ ലൈനിന്റെ നിയന്ത്രണം സബ് സ്റ്റേഷനില്‍ നിന്നാണെന്നും, അതില്‍ വൈദ്യുതി ഉണ്ടായിരുന്നെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക നൽകുമെന്ന് കെഎസ്ഇബി

മരണപ്പെട്ട സുബീഷിന്റെ കുടുംബം കടുത്ത ദുഃഖത്തിലാണ്. കരാര്‍ തൊഴിലാളിയുടെ ആശ്രിതര്‍ക്ക് അപകട ഇന്‍ഷുറന്‍സ് തുക നല്‍കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്നാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്. വ്യക്തത വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

English Summary

A contract worker died of electrocution in Konni, Kerala, while working on a high-tension power line that was officially switched off. Even after 24 hours, KSEB has failed to explain how electricity reached the line, prompting investigations by the Electrical Inspectorate and police.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

Related Articles

Popular Categories

spot_imgspot_img