സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ തട്ടിയെടുത്തത് 4 ലക്ഷം രൂപ
കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറിനെ (CPO) ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സിപിഒ സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞും, സ്പായിലെ ജീവനക്കാരിയുടെ മാല മോഷ്ടിച്ചുവെന്ന വ്യാജാരോപണം ഉയർത്തിയും ഭീഷണിയിലാഴ്ത്തിയാണ് പണം തട്ടിയെടുത്തത്.
സ്പായിൽ പോയി മടങ്ങിയ സിപിഒയെ ജീവനക്കാരി വിളിച്ച് മാല കാണാനില്ലെന്ന് ആരോപിക്കുകയും, തുടർന്ന് സിപിഒക്കെതിരെ മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുകയും ചെയ്തു.
ഈ ഘട്ടത്തിലാണ് ‘ഇടനിലക്കാരനായി’ എസ്ഐ ബിജു ഇടപെട്ടത്.
വിഷയം വീട്ടിൽ അറിയിച്ചാൽ വലിയ പ്രശ്‌നമാവുമെന്ന് പറഞ്ഞ് സിപിഒയെ സമ്മർദ്ദത്തിലാക്കി പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതുവഴിയാണ് തട്ടിയെടുക്കപ്പെട്ടത്.
കബളിപ്പിക്കപ്പെട്ടതായി സംശയിച്ച സിപിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ സത്യമാണ് എന്ന് പൊലീസ് കണ്ടെത്തി.
തുടർന്ന് എസ്ഐ ബിജുവിനും സ്പാ നടത്തുന്ന യുവതിയുൾപ്പെടെ മൂന്നു പേർക്കുമെതിരെ കേസ് എടുത്തു. ബിജുവിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കബളിക്കപ്പെട്ടു എന്ന് സംശയം തോന്നിയതിനെ തുടർന്ന് സിപിഒ പാലരിവട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വസ്തുതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.
പിന്നാലെ എസ്ഐയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ പ്രതികളാണ്. ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.
സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതെ പോയി എന്ന് പറഞ്ഞ് സിപിഒയെ ഫോൺ വിളിച്ചിരുന്നു.
തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്ക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു.
ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്ഐ ബിജു ഇടപെടുന്നത്. പണം നൽകണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്ഐ ബിജു സിപിഒയോട് പറയുന്നു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു.
ENGLISH SUMMARY
An SI from Palarivattom police station in Kochi, K.K. Biju, has been booked for extorting ₹4 lakh from a Civil Police Officer by threatening to accuse him of stealing a necklace from a spa and revealing his visit to his wife. The SI, along with the spa owner and others, allegedly framed the CPO in a fake theft case and coerced him into paying the money. After the CPO filed a complaint, an investigation confirmed the allegations, leading to criminal charges and impending departmental action against the SI.
kochi-si-extortion-cpo-threat-case
Kochi, PoliceCrime, Extortion, KeralaPolice, SI, CPO, Palarivattom, CrimeNews, Kerala









