ഭക്ഷണത്തിന് പണം ചോദിച്ചാൽ തല്ലുന്നതാണോ പുതിയ രീതി? കൊച്ചിയിൽ കടയുടമയ്ക്കും തൊഴിലാളിക്കും നേരെ അതിക്രമം
കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിനെ തുടർന്ന് കടയുടമയെയും തൊഴിലാളിയെയും ആക്രമിച്ച സംഭവം ഇൻഫോപാർക്ക് പ്രദേശത്ത്.
കാക്കനാട് സ്വദേശി തൻസിലും അസം സ്വദേശിയായ തൊഴിലാളി അബ്ബാസുമാണ് മർദനമേറ്റത്. ഇൻഫോപാർക്കിനുള്ളിലെ ഒരു ഷവർമ കടയിൽ ജോലി ചെയ്യുന്ന മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നിൽ.
പതിവായി കടയിൽ എത്തി ചായയും ചെറുകടികളും കഴിച്ച് ബിൽ അടയ്ക്കാതെ പോകുന്നതാണ് ഇവരുടെ ശീലമെന്ന് പരിക്കേറ്റ കടയുടമ പറഞ്ഞു. ഞായറാഴ്ചയായതിനാൽ കടയിൽ തിരക്ക് കുറഞ്ഞിരുന്നു.
പതിവുപോലെ ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരോട് ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം തൊഴിലാളിയെയും തുടർന്ന് കടയുടമയെയും ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടിയതായി തൃക്കാക്കര പൊലീസ് അറിയിച്ചു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി ശേഷമുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
English Summary:
A shop owner and worker were assaulted in Kochi after asking customers to pay for food they consumed. The attack was carried out by three youths, one of whom has been arrested. Police are continuing the investigation.A shop owner and worker were assaulted in Kochi after asking customers to pay for food they consumed. The attack was carried out by three youths, one of whom has been arrested. Police are continuing the investigation.
kochi-shop-owner-worker-assaulted-over-bill
Kochi News, Assault Case, Infopark Incident, Kerala Crime, CCTV Footage, Police Investigation









