9 മീറ്റർ ആഴത്തിൽ വെല്ലുവിളിയായി വെള്ളക്കെട്ട്! കൊച്ചി–സേലം പൈപ്പ് ലൈൻ ചോർച്ച പരിഹരിച്ചത് എങ്ങനെ? സങ്കീർണ്ണമായ ദൗത്യം വിജയിച്ചു!
തൃശൂര്‍: കൊച്ചി–സേലം പാചകവാതക പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിച്ചതോടെ ഗ്യാസ് വിതരണം പുനരാരംഭിച്ചു. ചോർച്ചയുണ്ടായ ഭാഗത്ത് ഒടിഞ്ഞിരുന്ന ഡ്രില്ലിന്റെ അവശിഷ്ടം നീക്കംചെയ്ത് ക്ലാമ്പ് വെൽഡ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്.
ഏകദേശം ഒമ്പത് മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് നടത്തിയ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതോടെ പൈപ്പ് ലൈൻ മുൻ നിലയിലേക്കു മടക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ചോർച്ച പരിഹരിക്കൽ പ്രവർത്തനങ്ങൾക്ക് വെള്ളത്തിന്റെ സാന്നിധ്യം വലിയ വെല്ലുവിളിയായി. മണലിപ്പുഴയ്ക്ക് സമീപമുള്ള പ്രദേശമായതിനാൽ ആഴത്തിൽ കുഴിച്ചപ്പോൾ വലിയ അളവിൽ വെള്ളം കുഴിയിലേക്ക് ഒഴുകിയെത്തി. ഇത് പമ്പ് ചെയ്ത് നീക്കംചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടായ ഘട്ടമായിരുന്നു.
ഇതിനിടെ, രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ചെറിയ തോതിൽ ഗ്യാസ് ചോർച്ച ഉണ്ടായതും പ്രവർത്തനങ്ങളെ സങ്കീർണമാക്കി.
മടവാക്കരയിൽ മാർച്ച് 18നാണ് കൊച്ചി–സേലം എൽപിജി പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഇപ്പോൾ ചോർച്ച പൂർണമായും നിയന്ത്രണവിധേയമായതോടെ വിതരണം സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു.
English Summary
Gas supply has resumed after a leak in the Kochi–Salem LPG pipeline was successfully repaired in Thrissur. The issue was fixed by removing a broken drill piece and welding a clamp. Water accumulation and repeated minor leaks had delayed the repair work. The pipeline is now restored and functioning normally.









