ബെർലിൻ: ജർമനിയിലെ സോലിങ്കനിൽ മൂന്ന് പേരുടെ ജീവനെടുത്ത കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു.Knife attack in Germany; Islamic State claims responsibility
“ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളി” എന്ന് വിശേഷിക്കുന്നയാളാണ് അക്രമി. പാലസ്തീനിൻ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാതിരുന്നതിനാൽ അതിന്റെ പകയിൽ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് ടെലിഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
നഗരത്തിന്റെ 650-ാം വാർഷികം ആഘോഷിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് ഡൈവേഴ്‌സിറ്റി’ക്കിടെ നടത്തിയ സംഗീതനിശയിലായിരുന്നു ആക്രമണം.
അക്രമി നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചതായാണ് വിവരം. പലരും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
67, 56 പ്രായക്കാരായ പുരുഷന്മാരും 56-കാരിയുമാണ് മരണത്തിന് കീഴടങ്ങിയത്. അക്രമി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.”