കോട്ടയം: മലയാളി മനസ്സുകളിൽ എന്നും നീറുന്ന ഓർമയാണ് കെവിൻ കൊലപാതകം. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ദുരഭിമാന കൊലപാതകമായിരുന്നു ഇത്.
2018 ലാണ് നീനു എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് ബന്ധുക്കൾ കെവിനെ കൊലപ്പെടുത്തിയത്. സംഭവ ശേഷം നീനു, കെവിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.
എന്നാൽ സംഭവം നടന്നിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ നീനുവിന്റെ പുനർ വിവാഹിതയായെന്ന തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. കെവിന്റെ അച്ഛൻ ജോസഫ് മുൻകൈയെടുത്താണ് വിവാഹം നടത്തി കൊടുത്തത്. വയനാട് സ്വദേശിയാണ് വരൻ തുടങ്ങിയവയായിരുന്നു വാർത്ത.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിക്കുകയാണ് കെവിന്റെ പിതാവ്. സ്വകാര്യ യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എനിക്ക് അതിനെ പറ്റി അറിയില്ല. പലരും ഇക്കാര്യം വിളിച്ച് ചോദിച്ചു. എനിക്കൊന്നും അറിയത്തില്ല. ഇനി കറക്ട് അറിയണമെങ്കിൽ വാർത്ത ഇട്ടവരോട് തന്നെ ചോദിക്കണം’, പൊട്ടിത്തെറിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോട്ടയം കുമാരനെല്ലൂരിൽ വർക്ക് ഷോപ്പ് നടത്തുകയാണ് ജോസഫ്.
കെവിന്റെ വീട്ടിൽ താമസിച്ചിരുന്ന നീനു എസ്ഡബ്ല്യൂ പൂർത്തിയാക്കിയ ശേഷം ബെംഗളൂരിൽ ജോലി ചെയ്യുകയാണ്. അതേസമയം അങ്ങനെയൊരു വിവാഹം നടന്നിട്ടില്ലെന്നു നിനുവിനോട് അടുത്ത ബന്ധമുള്ളവരും പറയുന്നു.