web analytics

സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണമെനു

സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണമെനു

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ മാറ്റത്തിന്റെ രുചിയേകാൻ സംസ്ഥാന സർക്കാർ ഭക്ഷണമെനുവിൽ വലിയ പരിഷ്‌കരണങ്ങളാണ് കൊണ്ടുവന്നത്. പതിവ് സാമ്പാറും തോരനുമായി ഒതുങ്ങിയിരുന്ന മെനുവിലേക്ക് മുട്ട അവിയൽ, മുട്ട റോസ്റ്റ്, എഗ് ഫ്രൈഡ് റൈസ്, പെപ്പർ എഗ് റോസ്റ്റ് തുടങ്ങിയ വിഭവങ്ങൾ ചേർത്തിട്ടുണ്ട്. എന്നാൽ, പുതിയ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടും സർക്കാർ നൽകുന്ന തുകയിൽ മാറ്റമില്ലാത്തത് സ്കൂൾ അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.

പുതിയ മെനുവിലെ പ്രധാന വിഭവങ്ങൾ:

ആഴ്ചയിൽ ഒരിക്കൽ: വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും.

സൈഡ് ഡിഷ്: വെജിറ്റബിൾ കറി, കുറുമ, പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർന്ന ചമ്മന്തി.

പാചകത്തിനായി ഉപയോഗിക്കേണ്ടത്: ചീര, മുരിങ്ങ, ചക്കക്കുരു, വാഴക്കൂമ്പ് പോലുള്ള നാടൻ ഇനങ്ങൾ.

തുടരുമെന്നതിൽ: സാമ്പാർ, അവിയൽ, പരിപ്പ് കറി, പൈനാപ്പിൾ പുളിശ്ശേരി, പനീർ, വെണ്ടക്ക മപ്പാസ്, സോയ, ബീറ്റ്റൂട്ട്, വെള്ളരിക്ക.

പ്രത്യേക വിഭവങ്ങൾ: റാഗി ബോൾസ്, കൊഴുക്കട്ട, ഇലയട, അവിൽ, ചെറുധാന്യപായസം.

മാസത്തിൽ 1-2 തവണ മൈക്രോഗ്രീൻസും, പുഴുങ്ങിയ ചെറുധാന്യങ്ങളും.

പരിപാലന മാർഗനിർദേശം:

പുതിയ മെനു ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.

ഇത് സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം.

കുട്ടികളുടെ അഭിപ്രായങ്ങൾ രജിസ്റ്റർ ചെയ്യാൻ “രുചി രജിസ്റ്റർ” സ്‌കൂളിൽ സ്ഥാപിക്കണം.

മാതൃക മെനുവിൽ ‘വെജിറ്റബിൾ മോളി’ പ്രത്യേകമായും ഉൾപ്പെടുത്തി.

വിഭവങ്ങൾ വർധിപ്പിച്ചിട്ടും പൊതു ധനസഹായം കൂട്ടാത്തത്, മെനുവിൽ നൽകിയ വിഭവങ്ങൾ എങ്ങനെ നിർമിക്കും എന്ന ചോദ്യമുയർത്തിയിരിക്കുകയാണ് പ്രധാനമായും സ്കൂൾ അധികൃതർ.

മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ചർച്ച നടത്തും. ഓണത്തിനുശേഷം നില വിലയിരുത്തിയശേഷം ചെലവു കൂട്ടുന്നത് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളിൽ പുതിയ സമയക്രമത്തിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ കൂടും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂൾ സമയം.

പുതുക്കിയ മെനു പ്രകാരം സ്‌കൂൾ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ്വർദ്ധിപ്പിച്ചു നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് സ്‌കൂൾ ഉച്ചഭക്ഷണത്തിന്ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

അക്കാദമിക മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് സംഘടനകൾ പൂർണ പിന്തുണ അറിയിച്ചു. സ്‌കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് നല്ലത് എന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ, വിഎച്ച്എസ്ഇ ട്രാൻസ്ഫർ നടത്തുന്നതിന് സാങ്കേതിക തടസങ്ങൾ ഉടൻ പരിഹരിച്ച് സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും.

പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്കേരളത്തിലെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹൈസ്ക്കൂൾ, യുപി വിഭാഗത്തിലാണ് ഇത്തരത്തിൽ സമയം വർധിച്ചത്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവൃത്തി സമയമായിരിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതൽ ഹൈസ്കൂളിലെ ക്ലാസുകൾ.

രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകൾ വീതമാണ് ഇത്തരത്തിൽ കൂട്ടിയത്. അഞ്ചു മുതൽ 7 വരെ ഉള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനങ്ങൾ. തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിവസമാകും. എട്ടുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിവസമായിരിക്കും. തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസം ആകും. ജൂലൈ 26, സെപ്റ്റംബർ 25 യുപി ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.

ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബർ 4, ഒക്ടോബർ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ ഇത്തരത്തിൽ മാറ്റം വരുത്തിയത്. ഒന്നാം ക്ലാസ് മുതൽ നാല് വരെയുള്ള ലോവർ പ്രൈമറി ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തി ദിനമാക്കില്ല. 25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്.

ENGLISH SUMMARY:

Kerala updates its school lunch menu from August 1, adding egg dishes, millets, and microgreens to boost nutrition. However, the government hasn’t increased the allocated budget, leaving schools concerned.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

ഒപ്പം താമസിച്ചിരുന്ന ആളിനെ കുത്തി; അമേരിക്കയിൽ ഇന്ത്യൻ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി പോലീസ്

ഒപ്പം താമസിച്ചിരുന്ന ആളിനെ കുത്തി; അമേരിക്കയിൽ ഇന്ത്യൻ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി...

അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി നോര്‍ത്ത് ഡബ്ലിനില്‍ നാല്...

ആരേയും വെറുതെ വിടില്ലെന്ന് കെ.ജെ.ഷൈൻ

ആരേയും വെറുതെ വിടില്ലെന്ന് കെ.ജെ.ഷൈൻ ലൈംഗികാ അപവാദ പ്രചരണം നടത്തിയ ആരേയും...

മത്തിക്ക് പൊന്നുംവില; വലയിലാകുന്നത് വിലയില്ലാത്തതും

മത്തിക്ക് പൊന്നുംവില; വലയിലാകുന്നത് വിലയില്ലാത്തതും പൊന്നാനി: വലിയ മത്തി കിട്ടാനില്ല. അപൂർവമായി മാത്രമാണ്...

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

16കാരൻ്റെ പീഡനത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട്

16കാരൻ്റെ പീഡനത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട് കാസർകോട് 16കാരന്റെ പീഡനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന...

Related Articles

Popular Categories

spot_imgspot_img