web analytics

സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണമെനു

സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണമെനു

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ മാറ്റത്തിന്റെ രുചിയേകാൻ സംസ്ഥാന സർക്കാർ ഭക്ഷണമെനുവിൽ വലിയ പരിഷ്‌കരണങ്ങളാണ് കൊണ്ടുവന്നത്. പതിവ് സാമ്പാറും തോരനുമായി ഒതുങ്ങിയിരുന്ന മെനുവിലേക്ക് മുട്ട അവിയൽ, മുട്ട റോസ്റ്റ്, എഗ് ഫ്രൈഡ് റൈസ്, പെപ്പർ എഗ് റോസ്റ്റ് തുടങ്ങിയ വിഭവങ്ങൾ ചേർത്തിട്ടുണ്ട്. എന്നാൽ, പുതിയ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടും സർക്കാർ നൽകുന്ന തുകയിൽ മാറ്റമില്ലാത്തത് സ്കൂൾ അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.

പുതിയ മെനുവിലെ പ്രധാന വിഭവങ്ങൾ:

ആഴ്ചയിൽ ഒരിക്കൽ: വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും.

സൈഡ് ഡിഷ്: വെജിറ്റബിൾ കറി, കുറുമ, പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർന്ന ചമ്മന്തി.

പാചകത്തിനായി ഉപയോഗിക്കേണ്ടത്: ചീര, മുരിങ്ങ, ചക്കക്കുരു, വാഴക്കൂമ്പ് പോലുള്ള നാടൻ ഇനങ്ങൾ.

തുടരുമെന്നതിൽ: സാമ്പാർ, അവിയൽ, പരിപ്പ് കറി, പൈനാപ്പിൾ പുളിശ്ശേരി, പനീർ, വെണ്ടക്ക മപ്പാസ്, സോയ, ബീറ്റ്റൂട്ട്, വെള്ളരിക്ക.

പ്രത്യേക വിഭവങ്ങൾ: റാഗി ബോൾസ്, കൊഴുക്കട്ട, ഇലയട, അവിൽ, ചെറുധാന്യപായസം.

മാസത്തിൽ 1-2 തവണ മൈക്രോഗ്രീൻസും, പുഴുങ്ങിയ ചെറുധാന്യങ്ങളും.

പരിപാലന മാർഗനിർദേശം:

പുതിയ മെനു ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.

ഇത് സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം.

കുട്ടികളുടെ അഭിപ്രായങ്ങൾ രജിസ്റ്റർ ചെയ്യാൻ “രുചി രജിസ്റ്റർ” സ്‌കൂളിൽ സ്ഥാപിക്കണം.

മാതൃക മെനുവിൽ ‘വെജിറ്റബിൾ മോളി’ പ്രത്യേകമായും ഉൾപ്പെടുത്തി.

വിഭവങ്ങൾ വർധിപ്പിച്ചിട്ടും പൊതു ധനസഹായം കൂട്ടാത്തത്, മെനുവിൽ നൽകിയ വിഭവങ്ങൾ എങ്ങനെ നിർമിക്കും എന്ന ചോദ്യമുയർത്തിയിരിക്കുകയാണ് പ്രധാനമായും സ്കൂൾ അധികൃതർ.

മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ചർച്ച നടത്തും. ഓണത്തിനുശേഷം നില വിലയിരുത്തിയശേഷം ചെലവു കൂട്ടുന്നത് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളിൽ പുതിയ സമയക്രമത്തിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ കൂടും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂൾ സമയം.

പുതുക്കിയ മെനു പ്രകാരം സ്‌കൂൾ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ്വർദ്ധിപ്പിച്ചു നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് സ്‌കൂൾ ഉച്ചഭക്ഷണത്തിന്ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

അക്കാദമിക മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് സംഘടനകൾ പൂർണ പിന്തുണ അറിയിച്ചു. സ്‌കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് നല്ലത് എന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ, വിഎച്ച്എസ്ഇ ട്രാൻസ്ഫർ നടത്തുന്നതിന് സാങ്കേതിക തടസങ്ങൾ ഉടൻ പരിഹരിച്ച് സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും.

പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്കേരളത്തിലെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹൈസ്ക്കൂൾ, യുപി വിഭാഗത്തിലാണ് ഇത്തരത്തിൽ സമയം വർധിച്ചത്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവൃത്തി സമയമായിരിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതൽ ഹൈസ്കൂളിലെ ക്ലാസുകൾ.

രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകൾ വീതമാണ് ഇത്തരത്തിൽ കൂട്ടിയത്. അഞ്ചു മുതൽ 7 വരെ ഉള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനങ്ങൾ. തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിവസമാകും. എട്ടുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിവസമായിരിക്കും. തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസം ആകും. ജൂലൈ 26, സെപ്റ്റംബർ 25 യുപി ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.

ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബർ 4, ഒക്ടോബർ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ ഇത്തരത്തിൽ മാറ്റം വരുത്തിയത്. ഒന്നാം ക്ലാസ് മുതൽ നാല് വരെയുള്ള ലോവർ പ്രൈമറി ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തി ദിനമാക്കില്ല. 25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്.

ENGLISH SUMMARY:

Kerala updates its school lunch menu from August 1, adding egg dishes, millets, and microgreens to boost nutrition. However, the government hasn’t increased the allocated budget, leaving schools concerned.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

സ്വിറ്റ്സർലൻഡിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ സ്വയം തീ കൊളുത്തി ആത്മഹത്യാശ്രമം: ആറ് മരണം, അഞ്ച് പേർക്ക് പരുക്ക്

സ്വിറ്റ്സർലൻഡിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ സ്വയം തീ കൊളുത്തി ആത്മഹത്യാശ്രമം പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ...

വണ്ണം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ ജാഗ്രത! ഇൻഫ്ലുവൻസർമാരുടെ കപട വാഗ്ദാനങ്ങൾ വിശ്വസിക്കരുത്; കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്

ന്യൂഡൽഹി: പൊണ്ണത്തടി കുറയ്ക്കാനെന്ന പേരിൽ വിപണിയിലിറങ്ങുന്ന മരുന്നുകളുടെയും ചികിത്സകളുടെയും അതിപ്രസരത്തിന് കടുത്ത...

പൂവരണി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു; ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു

പാലാ: വേനൽചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് ആശ്വാസമേകി പൂവരണി ഗവൺമെന്റ്...

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട...

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം: താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു; ക്രീക്ക് ഹാർബറിൽ സുരക്ഷാ മുൻകരുതൽ

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഗൾഫ് മേഖലയിൽ വലിയ ആശങ്ക പടർത്തിക്കൊണ്ട് യുണൈറ്റഡ്...

കെട്ടിടം പണിത ശേഷം ‘കോണി’ മറന്നോ? തൃശൂരിലെ ഓഫിസ് കെട്ടിടത്തിൽ വിചിത്ര പിഴവ്

കെട്ടിടം പണിത ശേഷം ‘കോണി’ മറന്നോ? തൃശൂരിലെ ഓഫിസ് കെട്ടിടത്തിൽ വിചിത്ര...

Related Articles

Popular Categories

spot_imgspot_img