വടക്കഞ്ചേരി: അനധികൃതമായി നികത്തിയ നെൽപ്പാടം പൂർവസ്ഥിതിയിലാക്കാൻ റിവോൾവിങ് ഫണ്ട് രൂപവത്കരിച്ച് സംസ്ഥാന സർക്കാർ. ഇതിലേക്ക് ഒന്നരക്കോടിരൂപ വകയിരുത്തി ഭരണാനുമതിയും നൽകിയെന്നാണ് റിപ്പോർട്ട്.
2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം, നികത്തിയ പാടം പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ചെലവ് ഉടമകളിൽനിന്ന് ഈടാക്കുകയോ, അല്ലെങ്കിൽ താത്കാലികമായി റവന്യുവകുപ്പ് വഹിച്ചതിനുശേഷം തുക റവന്യൂറിക്കവറി നടപടികളിലൂടെ പിന്നീട് ഈടാക്കുകയോ ചെയ്യാവുന്നതാണ്.
ഉടമകളിൽനിന്ന് പലപ്പോഴും തുക പെട്ടെന്ന് ഈടാക്കാൻ സാധിക്കാറില്ലെന്നും നികത്തിയപാടം പൂർവസ്ഥിതിയിലാക്കാൻ തുക ആവശ്യമാണെന്നും ലാൻഡ് റവന്യൂ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിവോൾവിങ്ഫണ്ട് രൂപവത്കരിച്ചത്.
കപ്പലിലുണ്ടായിരുന്നവർ മരുന്നുകളോട് പ്രതികരിച്ചു, വെള്ളം കുടിച്ചു; അപകട നില തരണം ചെയ്തു എന്ന് പൂർണമായി പറയാൻ കഴില്ലെന്ന് ഡോക്ടർ
കൊച്ചി: കേരള തീരത്തോട് ചേർന്ന് ചരക്ക് കപ്പൽ തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം.
അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് ഉള്ളതെന്ന് ഡോക്ടർ വ്യക്തമാക്കി.
ഇരുവരും മരുന്നുകളോട് പ്രതികരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ഇവർ അപകട നില തരണം ചെയ്തു എന്ന് പൂർണമായി പറയാൻ കഴിയില്ലെന്നും ഡോക്ടർ അറിയിച്ചു.
രണ്ട് പേർക്കും ശ്വാസകോശത്തിന് പൊള്ളലേറ്റിട്ടുണ്ട്. 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണം വേണം. ചികിത്സയിലുള്ള ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നും ഡോക്ടർ ദിനേശ് വ്യക്തമാക്കി.