തിരുവനന്തപുരം: നിരത്തിലിറങ്ങുന്ന വാഹനയാത്രക്കാരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്.
ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടക്കാമെന്ന് ആരും കരുതേണ്ട.
റോഡുകളിൽ പരിശോധന കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ഇനി യൂണിഫോമിലല്ല, പകരം ‘മഫ്തി’യിലാണ് നിരത്തിലിറങ്ങുക.
പൊതുജനങ്ങളിൽ ഒരാളായി മാറി നിയമലംഘകരെ പിടികൂടാനാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പുതിയ നിർദ്ദേശം.
യൂണിഫോമില്ലാതെ നിരത്തിലിറങ്ങുന്ന ഉദ്യോഗസ്ഥർ; നിയമലംഘകരെ വലയിലാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ മാസ്റ്റർ പ്ലാൻ
റോഡുകളിൽ പരിശോധന കടുപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമിടുന്നത്.
സാധാരണക്കാരെപ്പോലെ വസ്ത്രം ധരിച്ച് ഉദ്യോഗസ്ഥർ നിരത്തിലിറങ്ങുന്നതോടെ നിയമലംഘകർക്ക് ഉദ്യോഗസ്ഥരെ തിരിച്ചറിയാൻ കഴിയില്ല.
ഹെൽമെറ്റ് വയ്ക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും ഉദ്യോഗസ്ഥരെ കാണുമ്പോൾ മാത്രം നിയമം പാലിക്കുന്നവരുടെ തന്ത്രങ്ങൾ ഇനി നടക്കില്ല.
ജനങ്ങൾക്കിടയിൽ ഒരാളായി നിന്ന് നിരീക്ഷണം നടത്തുന്നതിലൂടെ നിയമലംഘനങ്ങൾ തത്സമയം പിടികൂടാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
കാൽനടയാത്രക്കാരുടെ ജീവന് വിലയുണ്ട്; സീബ്രാ ക്രോസിംഗിൽ അമിതവേഗത കാട്ടുന്നവർക്ക് എട്ടിന്റെ പണി
പ്രധാനമായും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ പുതിയ നീക്കം.
തിരക്കേറിയ ജംഗ്ഷനുകളിലും റോഡുകളിലും സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുന്നവരെപ്പോലും പരിഗണിക്കാതെ വാഹനം ഓടിച്ചുപോകുന്ന പ്രവണത കൂടിവരികയാണ്.
ഇതിന് തടയിടാൻ മഫ്തിയിലുള്ള ഉദ്യോഗസ്ഥർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് നിരീക്ഷണം നടത്തും.
തിരക്കേറിയ സമയങ്ങളിലായിരിക്കും ഇവരുടെ സാന്നിധ്യം കൂടുതൽ ഉണ്ടാവുക.
കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.
കുവൈത്തിൽ റോഡുകളിൽ കർശന നിരീക്ഷണം; 44 പേർ തടങ്കലിൽ, 10 കുട്ടികൾ ജുവനൈൽ കോടതിയിൽ
സീബ്രാ ലൈൻ തൊട്ടാൽ പിഴ ഉറപ്പ്; ഒന്നരമീറ്റർ ദൂരപരിധി പാലിച്ചില്ലെങ്കിൽ ഇ-ചലാൻ വീട്ടിലെത്തും
വാഹനങ്ങൾ നിർത്തേണ്ട രീതിയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പും വകുപ്പ് നൽകുന്നുണ്ട്. സീബ്രാ ലൈനിന് തൊട്ടുപിന്നിൽ വണ്ടി നിർത്തുന്ന ശീലമുണ്ടെങ്കിൽ അത് തിരുത്തേണ്ടി വരും.
സീബ്രാ ലൈനിന് മുകളിലോ, ലൈനിൽ നിന്നും ഒന്നര മീറ്റർ ദൂരപരിധി പാലിക്കാതെയും വാഹനം നിർത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
നിയമലംഘനം നടത്തുന്നവരുടെ ചിത്രം ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തും.
തർക്കങ്ങൾക്ക് ഇടയില്ലാതെ ഫോട്ടോ സഹിതം ഇ-ചലാൻ ആയി പിഴത്തുക വാഹന ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കും.
English Summary
The Kerala Motor Vehicle Department (MVD) has launched a new initiative to enhance pedestrian safety by deploying officers in civilian clothes (mufti). These undercover squads will monitor traffic violations, specifically focusing on drivers who fail to yield to pedestrians at zebra crossings. Officers will take photos of violations, and fines will be sent directly to the offenders’ mobile phones via e-challans.









