സ്കൂളുകളിൽ ഇനി ‘ചൂരൽ പരേഡ്’; വടിയെടുക്കാൻ ലൈസൻസുമായി അധ്യാപകർ!
കൊച്ചി: കാലങ്ങളായി ക്ലാസ് മുറികളിലെ അലമാരകൾക്കുള്ളിൽ പൊടിപിടിച്ചു കിടന്നിരുന്ന ചൂരൽ വടികൾക്ക് ഇനി നല്ലകാലം. അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ ഒന്ന് ‘പെരുമാറുന്നതിൽ’ തെറ്റില്ലെന്ന ഹൈക്കോടതി വിധി വന്നതോടെ, പഴയ ‘വാധ്യാരും വടിയും’ കോമ്പോ തിരിച്ചുവരവിനൊരുങ്ങുകയാണ്.
വിഴിഞ്ഞത്തെ അധ്യാപകനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ ‘അടിസ്ഥാനപരമായ’ ആശ്വാസം നൽകിയത്.
ഹൈക്കോടതി ഉത്തരവ് വന്നതോടെ കേരളത്തിലെ ചൂരൽ തോട്ടം ഉടമകൾ സന്തോഷത്തിലാണ്. സ്റ്റാഫ് റൂമുകളിൽ ഇനി പുതിയ ഡിസൈനിലുള്ള, ‘കുറ്റമറ്റ’ ചൂരലുകളുടെ പ്രദർശനം നടക്കാൻ സാധ്യതയുണ്ട്.
“ശരിയായ ഉദ്ദേശ്യത്തോടെ” തല്ലുന്നത് കുറ്റമല്ലെന്ന കോടതി നിരീക്ഷണം അധ്യാപകർക്ക് വലിയൊരു ആയുധമായി. ഇനി മുതൽ തല്ലുന്നതിന് മുൻപ് “കുട്ടാ, നിന്നെ നന്നാക്കാനാണ് ഞാൻ തല്ലുന്നത്” എന്ന് ഒരു തവണ കൂടി ഉറക്കെ വിളിച്ചു പറഞ്ഞാൽ മതിയാകും.
പേടി മാറുന്ന വിദ്യാർത്ഥികൾ: “തല്ലു കിട്ടിയാൽ പണി പാളും” എന്ന് കരുതിയിരുന്ന വിദ്യാർത്ഥികൾ ഇനി മുതൽ കോടതി വിധിയിൽ പറഞ്ഞ ‘ശരിയായ ഉദ്ദേശ്യം’ ഏതാണെന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുന്ന തിരക്കിലായിരിക്കും.
സോഷ്യൽ മീഡിയ പ്രതികരണം:
”ഞങ്ങളുടെ കാലത്തൊക്കെ മാഷ് തല്ലി ഒടിച്ച വടിക്ക് കണക്കില്ല, എന്നിട്ടും ഞങ്ങൾ നന്നാവാത്തതുകൊണ്ടാണല്ലോ ഈ കോടതി വിധി കേൾക്കേണ്ടി വന്നത്” എന്നാണ് നാട്ടിലെ പഴയ കുസൃതികളുടെ കമന്റ്.
അതേസമയം, ചൂരൽപ്രയോഗം നടത്തുന്നതിനിടെ അധ്യാപകന്റെ ബി.പി കൂടിയാൽ അതിന് ആര് സമാധാനം പറയുമെന്നാണ് ടീച്ചേഴ്സ് യൂണിയന്റെ ആധി.
English Summary
Following a High Court observation that disciplinary physical action by a teacher, if done with a “right intention”, does not automatically amount to a criminal offence, a wave of satire has erupted across Kerala. The ruling, delivered while quashing a case against a teacher in Vizhinjam, has triggered humorous reactions suggesting a symbolic return of the traditional cane culture in schools, sparking debates, memes and social media discussions on discipline, intention and student safety.
kerala-high-court-teacher-discipline-cane-satire-school-choral-parade
Kerala High Court, school discipline, teacher case Kerala, cane punishment satire, Malayalam satire news, Vizhinjam teacher case, education news Kerala, social media reactions, student discipline, school controversy









