മറ്റ് ബിസിനസുകൾ അനുവദിക്കില്ല; അക്ഷയ കേന്ദ്രങ്ങളിൽ ലൈസൻസിയുടെ സാന്നിധ്യം നിർബന്ധം; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ആധാർ കാർഡ് ഉൾപ്പെടെയുള്ള നിർണായക രേഖകൾ കൈകാര്യം ചെയ്യേണ്ടതിനാൽ അക്ഷയ കേന്ദ്രങ്ങളിൽ ലൈസൻസിയുടെ സാന്നിധ്യം നിർബന്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
പുതിയ ആധാർ കാർഡ് നൽകുന്നതിനും അനുബന്ധ പരിശോധനകൾ നടത്തുന്നതിനുമുള്ള ഉത്തരവാദിത്തം ലൈസൻസിക്കാണെന്നും കോടതി നിരീക്ഷിച്ചു.
അക്ഷയ കേന്ദ്രത്തിൽ ലൈസൻസി സ്ഥിരമായി ഹാജരാകുന്നില്ലെന്ന കാരണത്തിൽ ലൈസൻസ് റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഈ നിർണായക പരാമർശം നടത്തിയത്.
തിരുവനന്തപുരം സ്വദേശിയായ ലൈസൻസിയാണ് കാരക്കോണം അക്ഷയ കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
അക്ഷയ കേന്ദ്രത്തിനൊപ്പം ലൈസൻസി മൊബൈൽ ഫോൺ ഷോപ്പ് നടത്തിവന്നിരുന്നതും പരിഗണിച്ചാണ് ജില്ലാ കളക്ടർ ലൈസൻസ് റദ്ദാക്കിയതെന്ന് കോടതി രേഖപ്പെടുത്തി.
English Summary
The Kerala High Court ruled that the presence of the license holder is mandatory at Akshaya Centres, as Aadhaar-related services and verification are the responsibility of the licensee. Justice Bechu Kurian Thomas dismissed a petition challenging the cancellation of an Akshaya Centre licence at Karakonam, noting that the licensee was frequently absent and was running a mobile phone shop alongside the centre.
kerala-high-court-akshaya-centre-licensee-presence-mandator
കേരള ഹൈക്കോടതി, അക്ഷയ കേന്ദ്രം, ആധാർ സേവനം, ബെച്ചു കുര്യൻ തോമസ്, കാരക്കോണം, തിരുവനന്തപുരം, ലൈസൻസ് റദ്ദാക്കൽ









